News

ഇന്ത്യന്‍ ഐടി മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിച്ചു; ഒന്‍പത് മാസത്തിനുള്ളില്‍ നിയമിച്ചത് 70,000 ജീവനക്കാരെ

രാജ്യത്തെ ഏറ്റവും മികച്ച നാല് ഐടി സേവന കമ്പനികളില്‍ നിന്നും ശേഖരിച്ച ഡാറ്റപ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ ഐ.ടി മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിച്ചു. കഴിഞ്ഞ ഒന്‍പത് മാസത്തിനുള്ളില്‍ വലിയ നാല് ഐടി കമ്പനികള്‍ നിയമിച്ചത് 70,000 ജീവനക്കാരെ ആയിരുന്നു. ഇന്ത്യയിലെ അറിയപ്പെടുന്ന ഐടി കമ്പനികളായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ, എച്ച്‌സിഎല്‍ ടെക്‌നോളജീസ് തുടങ്ങിയ കമ്പലികളില്‍ ആയിരുന്നു ഒന്‍പത് മാസത്തിനുള്ളില്‍ 70,000 പേരെ നിയമിച്ചത്.  2018 ഡിസംബര്‍ വരെ ഇത് അഞ്ചിരട്ടി വളര്‍ച്ചയാണ് ഉണ്ടാക്കിയത്. 

ഈ കമ്പനികള്‍ ഏതാണ്ട് 46 ബില്ല്യന്‍ ഡോളര്‍ വരുമാനം നേടുകയും ചെയ്തു. ഒമ്പത് മാസത്തിനിടയില്‍ ഡിസംബറിലേക്ക് 22,931 ജീവനക്കാരെ ടിസിഎസ് നിയമിച്ചതെന്ന് ടിസിഎസ് സീനിയര്‍ എക്‌സിക്യൂട്ടീവ് പറഞ്ഞു. ബിസിനസ് വളര്‍ച്ചയില്‍ തിരിച്ചടി നേരിട്ടതും ഇരട്ട അക്കത്തിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നതുമാണ്. ഇതേ കാലയളവില്‍ സോഫ്‌റ്റ്വെയര്‍ സേവന കയറ്റുമതി മേഖല 3,657 ജീവനക്കാരെ നിയമിച്ചു. ഈ വര്‍ഷം 28,000 ക്യാമ്പസ് ഓഫറുകളാണ് ഇവര്‍ സ്ഥാപിച്ചിരിക്കുന്നത്.

ടിസിഎസ്സിന്റെ ബാംഗ്ലൂരിലെ എതിരാളിയായ ഇന്‍ഫോസിസ് 2018 ഡിസംബറില്‍ അവസാനിക്കുന്ന ഒമ്പത് മാസക്കാലയളവില്‍ 21,398 ജീവനക്കാരെ നിയമിക്കുകയുണ്ടായി. മുഴുവന്‍ സാമ്പത്തിക വര്‍ഷവും 2017-18ല്‍ അത് 3,743 പേരെ നിയമിച്ചു. കഴിഞ്ഞ മൂന്നു ക്വാര്‍ട്ടേഴ്‌സില്‍ ഇന്‍ഫോസിസ്  ഒരു ബില്യണ്‍ ഡോളര്‍ വലിയ കരാറുകള്‍ നേടിയിട്ടുണ്ട്. ഇതില്‍ പലതും ഈ വര്‍ഷങ്ങളില്‍ കൂടി കടന്നു പോകുന്നു. അതിനാല്‍ കമ്പനി റിക്രൂട്ട് ചെയ്യുന്നത് തുടരുമെന്ന് ഇന്‍ഫോസിസ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ പ്രവീണ്‍ റാവു പറഞ്ഞു,

ഡിസംബറോടെ എച്ച്‌സിഎല്‍ ടെക്‌നോളജീസ് 12,247 ജീവനക്കാരെ നിയമിച്ചു. ഇത് 2017-18ല്‍ 4,108 ആണ്. ഈ വര്‍ഷം ആദ്യ മൂന്നു പാദങ്ങളില്‍ വിപ്രോ 12,456 ജീവനക്കാരെ ചേര്‍ത്തു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കമ്പനിയുടെ സഹകരണത്തെക്കാള്‍ വളരെയധികം വളര്‍ച്ചയാണ് കമ്പനിക്കുണ്ടായത്. ആയിരക്കണക്കിന് പുതിയ എന്‍ജിനീയര്‍മാരെ നിയമിക്കാന്‍ കോളേജ് കാമ്പസുകളിലേക്ക് ഈ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഏറ്റവും വേഗതയേറിയ വളര്‍ച്ച കാലങ്ങളിലൊന്നായിരുന്നു.

 

Author

Related Articles