News

76 മില്യണ്‍ മൂല്യമുള്ള ഓഹരികള്‍ ബിന്നി ബന്‍സാല്‍ വിറ്റഴിച്ചു

മുംബൈ: രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ റീട്ടെയ്‌ലര്‍ സ്ഥാപനമായ ഫ്‌ളിപ്പ്കാര്‍ട്ടിന്റെ സഹസ്ഥാപകന്‍ കൂടിയായ ബിന്നി ബന്‍സാല്‍ കമ്പനിയില്‍ ബാക്കിയുണ്ടായിരുന്ന ഓഹരികള്‍ വിറ്റഴിച്ചതായി റിപ്പോര്‍ട്ട്. ഏകദേശം 76 മില്യണ്‍ ഡോളര്‍ മൂല്യമുള്ള ഓഹരികളാണ് ബിന്നി ബെന്‍സാല്‍ വിറ്റഴിച്ചത്. വാള്‍മാര്‍ട്ട് ഫ്‌ളിപ്പ്കാര്‍ട്ടിനെ ഏറ്റെടുത്ത ശേഷം 3.85 ശതമാനം ഓഹരികളാണ് ബിന്നി ബെന്‍സാലിന്റെ കൈവശം ഉണ്ടായിരുന്നത്.  ഇതില്‍ ഏതാണ്ട് 76 മില്യണ്‍ ഡോളര്‍ മൂല്യം കണക്കാക്കുന്ന 1,122,433 ഇക്വിറ്റി ഷെയറുകളാണ് ബിന്നി ബന്‍സാല്‍ വിറ്റഴിച്ചത്. 

ഓഹരി വില്‍പ്പനയില്‍ മുഖ്യ ഇടപാടുകാരായി പ്രവര്‍ത്തിച്ചത് വാള്‍മാര്‍ട്ട് തന്നെയാണ്. വാള്‍മാര്‍ട്ടിന്റെ ഉപസ്ഥാപനമായി പ്രവര്‍ത്തിക്കുന്ന എഫ്‌ഐടി ഹോള്‍ഡിംഗ്‌സ് എസ്ആര്‍എലിനാണ് ബിന്നി ബെന്‍സാല്‍ ഓഹരികള്‍ വിറ്റഴിച്ചിട്ടുള്ളത്. ബിന്നി ബന്‍സാലിന്റൈ ഓഹരികള്‍ വാള്‍മാര്‍ട്ട് ഏറ്റെടുക്കുന്നതോടെ കൂടുതല്‍ നേട്ടം കൊയ്യാന്‍ സാധിക്കുമെന്നാണ് കമ്പനി അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

വാള്‍മാര്‍ട്ട്  ഫ്‌ളിപ്പ്കാര്‍ട്ടിനെ ഏറ്റെടുത്തത് 16 ബില്യണ്‍ ഡോളറിനാണ്. ആഗോള തലത്തില്‍ തന്നെ ഇ-കൊമേഴ്‌സ് വിപണിയില്‍ കേന്ദ്രീകരിച്ച് നടന്ന ഏറ്റവും വലിയ ഇടപാടായിരുന്നു അത്. 77 ശതമാനം വരുന്ന ഓഹരി ഇടപാടിലൂടെയാണ് വാള്‍മാര്‍ട്ട് കഴിഞ്ഞവര്‍ഷം ഫ്‌ളിപ്പ്കാര്‍ട്ടിനെ ഏറ്റെടുത്തത്. ഓഹരി ഇടപാടിലൂടെ വന്‍ നേട്ടമാണ് വാള്‍മാര്‍ട്ടിന് ഉണ്ടായിട്ടുള്ളത്. ബിന്നി ബന്‍സാലിന്റെ കൈവശമുള്ള ഏകദേശം ഓഹരികളും വാള്‍മാര്‍ട്ട് സ്വന്തമാക്കിയിരിക്കുകയാണ്. 

 

Author

Related Articles