ക്രിപ്റ്റോകറന്‍സി വിപണിയില്‍ ഇടിവ്; ബിറ്റ്കോയിന് 44,000 ഡോളറിന് താഴെയെത്തി
ക്രിപ്റ്റോകറന്‍സി വില ഇന്ന് വീണ്ടും ഇടിഞ്ഞു. ഏറ്റവുമധികം മാര്‍ക്കറ്റ് കാപിറ്റലൈസേഷനുള്ള ബിറ്റ്കോയിന് 44,000 ഡോളറില്‍ താഴെയായി. ഡിസംബറിലെ ഫ്ളാഷ് ക്രാഷിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്കാണ് ബിറ്റ്കോയിന് ഇടിഞ്ഞത്. ഏകദേശം 7 ശതമാനം കുറഞ്ഞ് 43,028.00 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.
ഏറെ ചാഞ്ചാട്ടത്തിന് പേരുകേട്ട ബിറ്റ്കോയിന്,നവംബര്‍ ആദ്യം ഏകദേശം 69,000 ഡോളര്‍ എന്ന റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയിരുന്നു. അതിനുശേഷം 25,000-ലധികം കുറവാണ് ഇപ്പോള്‍ രേഖപ്പെടുത്തുന്നത്. രണ്ടാമത്തെ വലിയ ക്രിപ്റ്റോകറന്‍സിയും ബ്ലോക്ക്ചെയിനുമായി ബന്ധിപ്പിച്ചിട്ടുള്ള നാണയവുമായ ഈഥറും 8 ശതമാനത്തില്‍ കൂടുതല്‍ ഇടിഞ്ഞ് 3,494 ഡോളറിലേക്ക് പതിച്ചു.
കോയിന് ഡെസ്ക് റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം, ഡോഷ്കോയിന് വിലകള്‍ ഏകദേശം 6 ശതമാനം ഇടിഞ്ഞ് 0.15 ഡോളര്‍ ആയി. ഷിബ ഇനു 7 ശതമാനം കുറഞ്ഞ് 0.000030 ഡോളറായപ്പോള്‍ ബിനാന്‍സ് കോയിന് 7 ശതമാനം ഇടിഞ്ഞ് 476 ഡോളറിലെത്തി. അതേസമയം, സോളാന, പോളിഗോണ്‍, യൂണിസ്വാപ്പ്, സ്റ്റെല്ലാര്‍, കാര്‍ഡാനോ, എക്സ്ആര്‍പി, ടെതര്‍, ലിറ്റ്കോയിന്‍ തുടങ്ങിയ മറ്റ് ഡിജിറ്റല്‍ ടോക്കണുകളും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5-7 ശതമാനം പരിധിയില്‍ ഇടിവ് രേഖപ്പെടുത്തി. ആഗോള ക്രിപ്റ്റോ വിപണി മൂലധനം 6 ശതമാനം ഇടിഞ്ഞ് 2.22 ട്രില്യണ്‍ ഡോളറിലെത്തി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍