നുമാലിഗഡ് റിഫൈനറി വില്‍പ്പനയ്ക്ക്; ബിപിസിഎല്ലിന്റെ മുഴുവന്‍ ഓഹരിയും 9878 കോടി രൂപയ്ക്ക് വില്‍ക്കുന്നു
മുംബൈ: പൊതുമേഖലാ സ്ഥാപനമായ ഭാരത് പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡ് തങ്ങളുടെ നുമാലിഗഡ് റിഫൈനറി ലിമിറ്റഡ് വില്‍ക്കുന്നു. ഇതിലെ ബിപിസിഎല്ലിന്റെ മുഴുവന്‍ ഓഹരിയും 9878 കോടി രൂപയ്ക്ക് വില്‍ക്കാനാണ് ശ്രമം. സ്വകാര്യവത്കരണത്തിന്റെ ഭാഗമായാണ് 1.3 ബില്യണ്‍ ഡോളറിന് റിഫൈനറി വില്ക്കാന് തീരുമാനിച്ചിരിക്കുന്നത്.
റിഫൈനറിയില്‍ 61.65 ശതമാനം ഓഹരിയാണ് ബിപിസിഎല്ലിന് ഉള്ളത്. ഓയില്‍ ഇന്ത്യ ലിമിറ്റഡ്, എഞ്ചിനീയേര്‍സ് ഇന്ത്യ ലിമിറ്റഡ് എന്നീ കണ്‍സോര്‍ഷ്യത്തിനാണ് ഓഹരികള്‍ കൈമാറുന്നത്. ഇതിന് പുറമെ അസം സംസ്ഥാന സര്‍ക്കാരിനും ഓഹരിയുടെ ഒരു ഭാഗം ലഭിക്കും.
ഇടപാടിന്റെ അന്തിമ തീരുമാനം മറ്റ് ഓഹരി ഉടമകളുടെ അനുമതിയോടെ കൈക്കൊള്ളുമെന്നാണ് ബിപിസിഎല്‍ വ്യക്തമാക്കിയിരിക്കുന്നത്. ഓയില്‍ ഇന്ത്യ നിലവില്‍ നുമാലിഗഡ് റിഫൈനറിയുടെ 26 ശതമാനം ഓഹരികളുടെ ഉടമയാണ്. അസമില്‍ മൂന്ന് ദശലക്ഷം ടണ്‍ ഇന്ധന സംസ്കരണമാണ് ഈ റിഫൈനറിയിലൂടെ ഉണ്ടാവുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വര്‍ധിച്ചുവരുന്ന ഇന്ധന ഉപഭോഗത്തിന് വളരെ ആശ്വാസം നല്‍കുന്നതാണ് ഈ സ്ഥാപനം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍