News

സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ബിഎസ്എന്‍എല്‍ ഭൂമി ആസ്തികള്‍ വിറ്റഴിക്കും

പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതിന് ബിഎസ്എന്‍എല്ലിന് കീഴിലുള്ള ഭൂമി ആസികള്‍ വില്‍ക്കുമെന്ന് റിപ്പോര്‍ട്ട്. ഭൂമി ആസ്തികളുടെ വില്‍പ്പനയിലൂടെ 20,000 കോടി രൂപ സമാഹരിക്കാനാണ് ബിഎസ്എന്‍എല്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നത്. വില്‍പ്പന പൂര്‍ണമായും നടപ്പിലാക്കാന്‍ വേണ്ടി ബിഎസ്എന്‍എല്‍ ഭൂമി ആസ്തികളുടെ പട്ടിക തയ്യാറാക്കിയതായാണ് വിവരം. ആസ്തി കൈകാര്യ വകുപ്പിലൂടെയാണ് ബിഎസ്എന്‍എല്‍ പൂര്‍ണമായും വിറ്റഴിക്കുക. ബിഎസ്എന്‍എല്ലിന്റെ മറ്റ് ആസ്തികള്‍ വില്‍ക്കാനും പദ്ധതിയുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. ഫൈബര്‍ ടവറുകള്‍, മൊബീല്‍ ടവറുകള്‍ എന്നിവയിലും സാധ്യമായ വില്‍പ്പനകള്‍ നടത്താനുള്ള തയ്യാറെടുപ്പാണ് ബിഎസ്എന്‍എല്‍ ഇപ്പോള്‍ ആലോചിച്ചിട്ടുള്ളത്. 

സാമ്പത്തി പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള നടപടികളാണ് ബിഎസ്എന്‍എല്‍ ഇപ്പോള്‍ ആലോചിച്ചിട്ടുള്ളത്. സാമ്പത്തിക പ്രതിസന്ധി മൂലം ജീവനക്കാരുടെ ശമ്പളം ഒക്ടോബര്‍ മാസത്തില്‍ മുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പരിഹാരമായിട്ടാണ്  ഭൂമി ആസ്തികള്‍ വില്‍ക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുള്ളത്. ബിഎസ്എന്‍എല്ലിന്റെ മുംബൈ, കൊല്‍ക്കത്ത, ജയ്പൂര്‍ എന്നിവടങ്ങളിലെ ഫാക്റ്ററികള്‍, ഓഫീസുകള്‍, കെട്ടിടങ്ങള്‍ എന്നിവ വിറ്റഴിച്ച് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികളാണ് ആരംഭിച്ചിട്ടുള്ളത്.  

അതേസമയം കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 2000 കോടി രൂപയില്‍ നിന്ന് 750 കോടി രൂപയോളം ജവനക്കാരുടെ ജൂണ്‍ മാസത്തിലെ ശമ്പളത്തിന് വേണ്ടി വിനിയോഗിച്ചു. 800 കോടി രൂപ വായ്പ ഇനത്തിന് വേണ്ടി ചിലവാക്കും. ബാക്കി വരുന്ന തുക കമ്പനിയുടെ മറ്റ് ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുംമെന്നാണ് ബിഎസ്എന്‍എല്‍ വ്യക്തമാക്കിയിരിക്കുന്നത്.ബിഎസ്എന്‍എല്ലിന്റെ ആകെ സാമ്പത്തിക ബാധ്യത 15000 കോടി രൂപയാണ്.  സാമ്പത്തിക പ്രതിസന്ധിയെ തരണം  ചെയ്യാന്‍ ബിഎസ്എല്ലിന് കൂടുതല്‍ സഹായം ആവശ്യമാണന്നറിയിച്ചിട്ടും കേന്ദ്രസര്‍ക്കാര്‍ ബിഎസ്എന്‍എല്ലിന്റെ കാര്യത്തില്‍ മെല്ലെപോക്ക് നിലപാട് തന്നെയാണ് ഇപ്പോഴും സ്വീകരിച്ച് വരുന്നത്.

 

Author

Related Articles