News

ബിഎസ്എന്‍എല്‍ ജീവനക്കാരുടെ ശമ്പളം ജൂണ്‍ മാസത്തില്‍ മുടങ്ങും; കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപടണമെന്ന ആവശ്യം ശക്തം

പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ വലിയ പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. ജൂണ്‍ മാസത്തില്‍ ജീവനക്കാര്‍ക്ക് നല്‍കേണ്ട ശമ്പളത്തിന് പണമില്ലെന്നാണ് ബിഎസ്എന്‍എല്‍ ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്. അടിന്തര സഹായമാവശ്യപ്പെട്ട് ബിഎസ്എന്‍എല്‍ കേന്ദ്രസര്‍ക്കാറിന് ഇപ്പോള്‍ കത്തയച്ചിരിക്കുകയാണ്. ഇല്ലെങ്കില്‍ ബിഎസ്എന്‍എല്‍ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്. 

ബിഎസ്എന്‍എല്ലിന്റെ സാമ്പത്തിക ബാധ്യത്ത 130000 കോടി രൂപയിലേക്കെത്തിയ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാറിനോട് ബിഎസ്എന്‍എല്‍ ഇപ്പോള്‍ അടിയന്തിര സഹായം ആവശ്യപ്പെട്ടിട്ടുള്ളത്. ജൂണില്‍ 1.76 ലക്ഷം ജീവനക്കാര്‍ക്ക് ശമ്പളമായി നല്‍കാനുള്ള 850 കോടി രൂപയോളം നല്‍കുന്നതിന് കമ്പനിക്ക് പ്രതിസന്ധിയുണ്ടെന്നാണ് കത്തിലൂടെ പറയുന്നത്. ഇതിനായി  പ്രത്യേകം പണം ആവശ്യമാണെന്നും ബിഎസ്എന്‍എല്‍ കത്തിലൂടെ വ്യക്തമാക്കുന്നു. 

ജീവനക്കാരുടെ ശമ്പളത്തിനായി 850 കോടി രൂപയോളം ഇപ്പോള്‍ നീക്കിവെക്കുക സാധ്യമല്ലെന്നാണ് കമ്പനി പറയുന്നത്. കേന്ദ്രസര്‍ക്കാറിന്റെ ഇടപെടല്‍ വേഗത്തിലാക്കാനുള്ള നടപടികളാണ് ബിഎസ്എന്‍എല്‍ അധികൃതര്‍ ഇപ്പോള്‍ നടത്തുന്നത്. പൊതുമേഖലാ ടെലികോം കമ്പനിയുടെ ആകെ നഷ്ടം 2018 മാത്രം രേഖപ്പെടുത്തിയത് 90,000 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.

 

Author

Related Articles