News

രാജ്യത്തെ പ്രമുഖ സാമ്പത്തിക വിദഗ്ധരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തിയേക്കും; സാമ്പത്തിക വളര്‍ച്ച തിരിച്ചുപിടിക്കാനാവശ്യമായ അഭിപ്രായങ്ങള്‍ തേടും; ബജറ്റ് അവതരണത്തിന് മുന്നോടിയായി സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുക പ്രധാന ലക്ഷ്യം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ പ്രമുഖ സാമ്പത്തിക വിദഗ്ധരുമായി കൂടിക്കാഴ്ച്ച നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്.  ഫിബ്രുവരി ഒന്നിന് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കുന്ന ബജറ്റിന് മുന്നോടിയായാണ് പ്രധാനമന്ത്രി ഈ കൂടിക്കാഴ്ച്ചകള്‍ നടത്തിയേക്കുക. സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി പുനരുജ്ജീവന പദ്ധതികള്‍ ആവിഷ്‌കരിക്കുക, രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ശകതിപ്പെടുത്താനാവശ്യമായ  പദ്ധതിക്ള്‍ ആവിഷ്‌കരിക്കുക എന്നീ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തിയാണ് പ്രധാനമന്ത്രി  നരേന്ദ്ര മോദി രാജ്യത്തെ ഉന്നത സാമ്പത്തിക വിദഗ്ധരുമായി കൂടിക്കാഴ്ച്ചയ്ക്ക് ഒരുങ്ങുന്നത്. അതേസമയം കഴിഞ്ഞ ജൂണ്‍ മാസത്തില്‍ പ്രധാനമന്ത്രി സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി 40 സാമ്പത്തിക വിദഗ്ധരുമായി കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ടെന്നാണ് വിവരം.  നീതി ആയോഗിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച്ചകള്‍  നടത്തിയേക്കുക.  

നടപ്പുവര്‍ഷത്തെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് ചുരുങ്ങുമെന്ന അഭ്യൂഹങ്ങളും ഇപ്പോള്‍  പരകക്കുന്നുണ്ട്. രാജ്യത്തെ ഉപഭോഗ നിക്ഷേപ മേഖലയെല്ലാം തകര്‍ച്ചയിലുമാണ്. ഈ സാഹചര്യത്തില്‍ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനാവശ്യമായ പദ്ധതികള്‍  ആവിഷ്‌കരിക്കുകയെന്നതാണ് കേന്ദ്രസര്‍ക്കാറിന്റെ ലക്ഷ്യം.  കൂടിക്കാഴ്ച്ചയില്‍ അഭ്യന്തര മന്ത്രി അമിത് ഷാ, നിതി ആയോഗ് ചെയര്‍മാന്‍ രാജീവ് കുമാര്‍, സിഇഒ അമിതാഭ്  കാന്ത് എന്നിവരും പ്രധാനമന്ത്രിക്കൊപ്പം കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തേക്കും. 

അതേസമയം നടപ്പുവര്‍ഷത്തെ ഇന്ത്യയുടെ ബജറ്റ് കമ്മി 3.3 ശതമാനമായി നിലനിര്‍ത്താന്‍ സാധ്യമല്ലെന്നാണ്  വിലയിരുത്തല്‍.  ബജറ്റ്  കമ്മി മൊത്ത ആഭ്യന്ത ഉത്പാദനത്തിന്റെ  3.8 ശതമാനമായി ഉയരുമെന്നും, സര്‍ക്കാര്‍ ലക്ഷ്യം മറികടന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. കാര്യങ്ങള്‍ കൈവിട്ടുപോയാല്‍ സര്‍ക്കാര്‍ ഏറ്റവും വലിയ പ്രതിസന്ധിയാകും അഭിമുഖീകരിക്കുക. അതേസമയം നിയപ്രകാരം സര്‍ക്കാറിന് ബജറ്റ് കമ്മി അര ശതമാനം കവിയാന്‍ അനുവാദം നല്‍കാം. യുദ്ധപ്രവര്‍ത്തനങ്ങള്‍,   കാര്‍ഷിക തകര്‍ച്ച എന്നിവയിലുണ്ടാകുന്ന വെല്ലുവളികള്‍, സമ്പദ് ഘടനയില്‍ ഉണ്ടാകുന്ന ഘടനാപരമായ പരിഷ്‌കരണങ്ങള്‍ എന്നിവയില്‍  ഉണ്ടാക്കുന്ന മാറ്റങ്ങള്‍ വഴി ബജറ്റ് ലക്ഷ്യത്തില്‍ നിന്ന് പിന്‍മാറാന്‍ സാധിച്ചേക്കും. 

സാമ്പത്തിക വളര്‍ച്ച പിറകോട്ട് പോയതിനാല്‍ സര്‍ക്കാര്‍ വലിയ പ്രതിസന്ധിയാണ് ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്.  സര്‍ക്കാറിന്റെ വരുമാനത്തിലടക്കം ഭീമമായ ഇടിവ് വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ഔദ്യോഗിക ജിഡിപി വളര്‍ച്ചാ നിരക്കനുസരിച്ച് മാര്‍ച്ചില്‍ അവസാനിക്കുന്ന പാദത്തില്‍ വളര്‍ച്ചാ നിരക്ക്  അഞ്ച് ശതമാനത്തിലേക്ക് ചുരുങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.  അതേസമയം പോസ്റ്റ് നോമിനല്‍ വളര്‍ച്ച 7.5 ശതമാനം ആണ് കണക്കാക്കുന്നത്.  2018 ജൂലൈ മാസത്തില്‍ അവതരിപ്പിച്ച ബജറ്റില്‍ സര്‍ക്കാറിന്റെ നോമിനല്‍ ജിഡിപി 11.5 ശതമാനമാണ് കണക്കാക്കിയത്.  എന്നാല്‍ സര്‍ക്കാര്‍ പറഞ്ഞ കണക്കുകളേക്കള്‍ കുറവാണിത്.  

Author

Related Articles