ഇസിജിസി ഓഹരി വിപണിയിലേക്ക്; 5 വര്‍ഷത്തിനുള്ളില്‍ 4,400 കോടി രൂപയുടെ നിക്ഷേപവും
എക്സ്പോര്‍ട്ട് ക്രെഡിറ്റ് ഗ്യാരണ്ടി കോര്പ്പറേഷന് (ഇസിജിസി) ലിമിറ്റഡിന്റെ ഓഹരി വിപണിയിലേക്കുള്ള വരവിന് കേന്ദ്രത്തിന്റെ പച്ചക്കൊടി. എക്സ്പോര്‍ട്ട് ക്രെഡിറ്റ് ഗ്യാരണ്ടി കോര്പ്പറേഷന് ലിമിറ്റഡ് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി അനുമതി നല്കി. 2023 സാമ്പത്തിക വര്‍ഷത്തോടെ ഇസിജിസിയുടെ പ്രാരംഭ ഓഹരി വില്‍പ്പന നടത്താനാണ് നീക്കം.
കൂടാതെ, അഞ്ച് വര്‍ഷത്തിനുള്ളില്‍ എക്സ്പോര്‍ട്ട് ക്രെഡിറ്റ് ഗ്യാരണ്ടി കോര്പ്പറേഷന് ലിമിറ്റഡില്‍ 4,400 കോടി രൂപയുടെ നിക്ഷേപത്തിനും കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി അനുമതി നല്‍കിയിട്ടുണ്ട്. കയറ്റുമതിക്കാര്‍ക്കും ബാങ്കുകള്‍ക്കും പിന്തുണ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയായിരിക്കും പുതിയ നിക്ഷപം. ഇതിലൂടെ ഈ രംഗത്ത് നിരവധി പുതിയ തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കപ്പെടും. കയറ്റുമതിക്ക് ക്രെഡിറ്റ് റിസ്ക് ഇന്‍ഷുറന്‍സും അനുബന്ധ സേവനങ്ങളും നല്‍കുന്നതിന് സ്ഥാപിതമായ കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ഇസിജിസി ലിമിറ്റഡ്.
ഇസിജിസി ലിമിറ്റഡ് ലിസ്റ്റിംഗ് നടത്തുന്നതിലൂടെ കമ്പനിയുടെ മൂല്യം വര്‍ധിപ്പിക്കുകയും കമ്പനിയുടെ ഓഹരി ഉടമസ്ഥതയില്‍ പൊതുജന പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യമിടുന്നത്. പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ സമാഹരിക്കുന്ന തുക സാമൂഹിക മേഖലയിലെ പദ്ധതികള്‍ക്കായാണ് ചെലവഴിക്കുക.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍