സ്പെക്ട്രം ലേലം ചെയ്യാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനം; 3.92 ലക്ഷം കോടി രൂപയുടെ സ്പെക്ട്രം ലേലത്തിന്
ന്യൂഡല്‍ഹി: മൊത്തം 3.92 ലക്ഷം കോടി രൂപയുടെ സ്പെക്ട്രം ലേലം ചെയ്യാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. 2,251 മെഗാഹെര്‍ട്സ് (എംഎച്ച്സെഡ്) സ്പെക്ട്രം ലേലത്തിനുള്ള അപേക്ഷ ഈ മാസം ക്ഷണിക്കുമെന്നും ലേലം മാര്‍ച്ചില്‍ നടക്കുമെന്നും ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. എന്നാല്‍, 5 ജി സേവനത്തിനായുള്ള സ്പെക്ട്രം (3300 3600 എംഎച്ച്സെഡ്) ലേലം ചെയ്യില്ല.
5 ജിക്ക് വേണ്ടത് ഉള്‍പ്പെടെ മൊത്തം 5.22 ലക്ഷം കോടിയുടെ സ്പെക്ട്രം ലേലത്തിനായിരുന്നു കഴിഞ്ഞ മേയില്‍ ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍സ് കമ്മിഷന് അനുമതി നല്‍കിയത്. എന്നാല്‍, 5ജിക്കായി ടെലികോം വകുപ്പ് നിര്‍ണയിച്ച സ്പെക്ട്രത്തിന്റെ ഒരു ഭാഗം നാവിക സേന ഉപയോഗിക്കുന്നു. 5 ജി സ്പെക്ട്രത്തിന്റെ അടിസ്ഥാന വില താഴ്ത്തണമെന്ന് ടെലികോം കമ്പനികളും ആവശ്യപ്പെട്ടിരുന്നു. നേരത്തെ 2016ലാണ് സ്പെക്ട്രം ലേലം ചെയ്തത്. അന്നത്തെ ചട്ടങ്ങളാണ് ഇത്തണവയും ബാധകമെന്ന് മന്ത്രി പറഞ്ഞു. ലേലത്തുകയ്ക്കു പുറമെ, കമ്പനികള്‍ വാര്‍ഷിക വരുമാനത്തിന്റെ 3% സര്‍ക്കാരിനു നല്‍കണം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍