ഐഡിബിഐ ബാങ്കിന്റെ ഓഹരി വിറ്റഴിക്കലിന് തത്വത്തില്‍ അനുമതി നല്കി ക്യാബിനറ്റ് കമ്മിറ്റി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ ക്യാബിനറ്റ് കമ്മിറ്റി ഐഡിബിഐ ബാങ്കിന്റെ മാനേജ്മെന്റ് നിയന്ത്രണം കൈമാറുന്നതിനൊപ്പം തന്ത്രപരമായ ഓഹരി വിറ്റഴിക്കലിന് തത്വത്തില്‍ അനുമതി നല്കി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുമായി കൂടിയാലോചിച്ച ശേഷമാകും നടപടിക്രമങ്ങളുമായി മുന്നോട്ട് പോകുക.
സര്‍ക്കാരിന്റെയും എല്‍ഐസിയുടെയും എത്ര ശതമാനം ഓഹരികള്‍ വില്‍ക്കണമെന്ന് ഈ കൂടിയാലോചനകള്‍ക്ക് ശേഷമാകും തീരുമാനിക്കുകയെന്ന് പ്രമുഖ ദേശീയ മാധ്യമമായ ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഐഡിബിഐ ബാങ്കിലെ മാനേജ്മെന്റ് നിയന്ത്രണം ഉപേക്ഷിച്ച് എല്‍ഐസി ബോര്‍ഡ് നേരത്തെ ഓഹരി ലയിപ്പിക്കുന്നതിന് അംഗീകാരം നല്‍കിയിരുന്നു.
ഐഡിബിഐ ബാങ്കിന്റെ 94 ശതമാനത്തിലധികം ഓഹരി കേന്ദ്ര സര്‍ക്കാരിന്റെയും എല്‍ഐസിയുടെയും കൈവശമാണ്. കേന്ദ്ര സര്‍ക്കാരിന് 45.48 ശതമാനവും എല്‍ഐസിക്ക് 49.24 ശതമാനവും ഓഹരി വിഹിതം ബാങ്കിലുണ്ട്. എല്‍ഐസിയാണ് നിലവില്‍ ഐഡിബിഐ ബാങ്കിന്റെ പ്രൊമോട്ടര്‍, കേന്ദ്ര സര്‍ക്കാരാണ് ബാങ്കിന്റെ കോ-പ്രൊമോട്ടര്‍.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍