ഖത്തറും ഇന്ത്യയും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടു; ലക്ഷ്യം മികച്ച ബിസിനസ്സ് അവസരങ്ങള്‍
ന്യൂഡല്‍ഹി: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയും ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ അതോറിറ്റിയും തമ്മിലുള്ള ധാരണാപത്രം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് തീരുമാനം എടുത്തത്. ഖത്തറിലെ അക്കൗണ്ടിംഗ് തൊഴിലിനെയും സംരംഭകത്വ അടിത്തറയെയും ശക്തിപ്പെടുത്തുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഈ സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണം സഹായകമാകും.
പശ്ചിമേഷ്യയില്‍ 6000ത്തിലധികം അംഗങ്ങളുള്ള ഐസിഎഐക്ക് ശക്തമായ സാന്നിധ്യമുണ്ട്. ഖത്തര്‍ (ദോഹ) ചാപ്റ്റര്‍ ഐസിഎഐയുടെ ഏറ്റവും ചടുലമായ ഘടകങ്ങളില്‍ ഒന്നാണ്. വിവിധ സ്വകാര്യ, പൊതു കമ്പനികളില്‍ ഐസിഎഐ അംഗങ്ങള്‍ പ്രധാന സ്ഥാനങ്ങള്‍ വഹിക്കുകയും ഖത്തറിലെ അക്കൗണ്ടിംഗ് തൊഴിലിനെ പിന്തുണയ്ക്കുന്നതിലും വികസിപ്പിക്കുന്നതിലും സജീവമായി ഏര്‍പ്പെടുകയും ചെയ്യുന്നു.
ഈ ധാരണാപത്രം ഒപ്പുവച്ചാല്‍ പശ്ചിമേഷ്യന്‍ മേഖലയിലെ ഐസിഎഐ അംഗങ്ങള്‍ക്ക് മികച്ച അംഗീകാരം ലഭിക്കുന്നതിന് ഒരു അധിക പ്രചോദനം നല്‍കുകയും ഒപ്പം ഖത്തറില്‍ ബിസിനസ്സ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ ബിസിനസുകളെ പിന്തുണയ്ക്കുന്നതിനും ഖത്തറിന്റെയും ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയുടെയും വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനും കഴിയും.
1981 ല്‍ സ്ഥാപിതമായ ഖത്തറിലെ ദോഹയില്‍ ഐസിഎഐക്ക് സജീവമായ ഒരു ഘടകമുണ്ട്, കൂടാതെ ഐസിഎഐയുടെ 36 വിദേശ ചാപ്റ്ററുകളില്‍ ഏറ്റവും പഴക്കം ചെന്നതുമാണ്. സ്ഥാപനത്തിന്റെ തുടക്കം മുതല്‍ ചാപ്റ്ററിന്റെ അംഗത്വം ക്രമാനുഗതമായി വളര്‍ന്നു, നിലവില്‍ വിവിധ സ്വകാര്യ, പൊതു കമ്പനികളില്‍ പ്രധാന പദവികള്‍ വഹിക്കുന്ന 300 ഓളം അംഗങ്ങളുണ്ട്, കൂടാതെ ഖത്തറിലെ അക്കൗ ണ്ടിംഗ് തൊഴിലിനെ പിന്തുണയ്ക്കുന്നതിലും വികസിപ്പിക്കുന്നതിലും സജീവമായി ഏര്‍പ്പെട്ടിരിക്കുന്നു.
കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ, ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ അതോറിറ്റി എന്നിവയ്ക്ക് ഈ ധാരണാപത്രം ഗുണം ചെയ്യും. ഓഡിറ്റിംഗ്, ഉപദേശക, നികുതി, ധനകാര്യ സേവനങ്ങള്‍, അനുബന്ധ മേഖലകള്‍ എന്നിവയില്‍ ഖത്തറില്‍ പ്രൊഫഷണല്‍ സേവനങ്ങള്‍ നല്‍കുന്നതിന് പ്രാക്ടീസ് സജ്ജീകരിക്കുന്നതിലൂടെ ഐസിഎഐ അംഗങ്ങള്‍ക്ക് പ്രൊഫഷണല്‍ സേവനങ്ങള്‍ നല്‍കാനുള്ള അവസരങ്ങള്‍ ധാരണാപത്രം വര്‍ദ്ധിപ്പിക്കും.
ക്യുഎഫ്സിഎയുമായി സഹകരിച്ച് ഒരു പ്രത്യേക പരിശീലന പരിപാടിയിലൂടെ പ്രാദേശിക ഖത്തര്‍ പ്രൊഫഷണലുകളെയും സംരംഭകരെയും വിദ്യാര്‍ത്ഥികളെയും ഐസിഐഐ പരിപോഷിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യും. റൗണ്ട് ടേബിളുകള്‍, നെറ്റ്വര്ക്കിംഗ് ഇവന്റുകള്‍ തുടങ്ങിയവ സംഘടിപ്പിച്ച് ഖത്തറിലെ ഇന്ത്യന്‍ ബിസിനസുകള്‍ക്കുള്ള അവസരങ്ങള്‍ തേടാന്‍ സിഎഐയും ക്യുഎഫ്സിഎയും ഒരുമിച്ച് പ്രവര്‍ത്തിക്കും.
കോര്‍പ്പറേറ്റ് ഭരണം, സാങ്കേതിക ഗവേഷണം, ഉപദേശം, ഗുണനിലവാര ഉറപ്പ്, ഫോറന്‍സിക് അക്കൗണ്ടിംഗ്, ചെറുകിട, ഇടത്തരം രീതികള്‍ക്കുള്ള പ്രശ്നങ്ങള്‍ (എസ്എംപി), ഇസ്ലാമിക് ഫിനാന്‍സ്, തുടര്‍ പ്രൊഫഷണല്‍ വികസനം (സിപിഡി) തുടങ്ങി പരസ്പര താല്‍പ്പര്യമുള്ള മേഖലകളില്‍ ഉണ്ടാകാനിടയുള്ള അവസരങ്ങളുമായി ഐസിഎഐയും ക്യുഎഫ്സിഎയും സഹകരിക്കും
ഇന്ത്യയിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി തൊഴില്‍ നിയന്ത്രിക്കുന്നതിന് 1949 ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് നിയമപ്രകാരം സ്ഥാപിതമായാ ഒരു നിയമപരമായ സ്ഥാപനമാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ). ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ അതോറിറ്റി (ക്യുഎഫ്സിഎ) 2005 ലെ നിയമ നമ്പര്‍ (7) അനുസരിച്ച് സ്ഥാപിതമായ ഒരു സ്വതന്ത്ര നിയമ സ്ഥാപനമാണ്. ഖത്തറിലെ (ക്യുഎഫ്സിയെ ലോകോത്തര നിലവാരത്തിലുള്ള സാമ്പത്തിക, ബിസിനസ് കേന്ദ്രമായി വികസിപ്പിക്കുന്നതിലും ഉന്നതിയിലെത്തിക്കുന്നതിനും ഈ സ്ഥാപനത്തിന് ഉത്തരവാദിത്തമുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍