എയര്‍ ഇന്ത്യക്കെതിരെ നിയമനടപടി സ്വീകരിച്ച് കെയിന്‍ എനര്‍ജി; നഷ്ടപരിഹാരം 1.2 ബില്യണ്‍ ഡോളര്‍
ലണ്ടന്‍: ഇന്ത്യയുടെ പതാകവാഹക വിമാന കമ്പനിയായ എയര്‍ ഇന്ത്യക്കെതിരെ നിയമനടപടി സ്വീകരിച്ച് കെയിന്‍ എനര്‍ജി. 1.2 ബില്യണ്‍ ഡോളറിന്റെ നഷ്ടപരിഹാരമാണ് നികുതി തര്‍ക്കത്തില്‍ യുഎസ് ഡിസ്ട്രിക്റ്റ് കോര്‍ട്ടില്‍ കെയിന്‍ ആവശ്യപ്പെട്ടത്. കെയിനിന് അനുകൂലമായാണ് യുഎസ് കോടതി വിധിയെന്ന് റിപ്പോര്‍ട്ടുണ്ട്.
ഇതോടു കൂടി 1.2 ബില്യണ്‍ ഡോളറും പലിശയും ഇന്ത്യന്‍ സര്‍ക്കാര്‍ കെയിനിന് നല്‍കേണ്ടി വരും. ബ്രിട്ടനുമായുള്ള നിക്ഷേപ ഉടമ്പടി ഇന്ത്യ ലംഘിച്ചുവെന്നും നഷ്ടപരിഹാരം നല്കാന് ബാധ്യതയുണ്ടെന്നുമാണ് കോടതിയുടെ നിലപാട്. കൊവിഡ് 19 ലോക്ഡൗണ്‍ കാലത്ത് വാഹന ഇന്‍ഷുറന്‍സ് പ്രീമിയം കുറയ്ക്കാം എയര്‍ ഇന്ത്യയും കേന്ദ്ര സര്‍ക്കാരും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
2014 മുതലുള്ള കുടിശ്ശിക കെയിനിന് എയര്‍ ഇന്ത്യ നല്‍കാനുണ്ടെന്നാണ് റിപ്പോര്‍ട്ട്. ദേശീയ വിമാന കമ്പനിയായ എയര്‍ ഇന്ത്യയെ സ്വകാര്യവല്‍ക്കരിക്കാനുള്ള തീവ്രശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. കടബാധ്യത വലിയ തോതില്‍ കൂടിയതോടെയാണ് എയര്‍ ഇന്ത്യയുടെ അവസ്ഥ പരുങ്ങലിലായത്. ആദ്യ ഘട്ട ഓഹരി വില്‍പ്പന വിജയകരമായില്ലെങ്കിലും വിമാന കമ്പനിയുടെ സ്വകാര്യവല്‍ക്കരണ ഓഫര്‍ കൂടുതല്‍ ആകര്‍ഷകമാക്കിയാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ നീക്കം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍