30 വര്‍ഷത്തെ സര്‍ക്കാര്‍ ബോണ്ട് പെന്ഷന് പദ്ധതിയ്ക്ക് പകരമുള്ള പദ്ധതിയാകാം: വിശദാംശം അറിയാം
7.16% കൂപ്പണുള്ളതും 2050ല്‍ കാലാവധി പൂര്‍ത്തിയാകുന്നതുമായ 30 വര്‍ഷത്തെ സര്‍ക്കാര്‍ ബോണ്ട് നിലവില്‍ 2020 ഒക്ടോബര്‍ 14 വരെ വില്‍പ്പനയിലാണ്. ഇത് പെന്ഷന് പദ്ധതിയ്ക്ക് പകരമുള്ള മികച്ചെരു ഓപ്ഷനാകാം. കൂടാതെ ബോണ്ട് കാലാവധി പൂര്‍ത്തിയാകുന്നതുവരെ ഇത് കൈവശം വയ്ക്കാന്‍ ആഗ്രഹിക്കുന്നതും വളരെ നല്ല തീരുമാനമായിരിക്കുമെന്ന് സാമ്പത്തിക വിദഗ്ദര്‍ പറയുന്നു. റീട്ടെയില്‍ നിക്ഷേപകര്‍ക്ക് എന്‍എസ്ഇയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ എന്‍എസ് ഇഗോബിഡില് ഈ ബോണ്ട് വാങ്ങാന്‍ സാധിക്കും. നിലവില്‍ യൂണിറ്റിന് 115 രൂപയെന്ന നിലയില്‍ ബോണ്ട് ലഭ്യമാണ്.
6.22 ശതമാനം വാര്‍ഷിക വരവ് ഇതിനുണ്ട്. ഇക്കാര്യം ഇക്കണോമിക് ടൈംസ് ഒരു സ്വകാര്യ ധനകാര്യ ബ്ലോഗായ ഫ്രിഫിങ്കലിനെ ഉദ്ധരിച്ച് ഒരു റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ഉല്‍പ്പന്നത്തിനായുള്ള ഏറ്റവും കുറഞ്ഞ ബിഡ് 10,000 രൂപയും പരമാവധി 2 കോടി രൂപയുമാണ്. ഏപ്രിലും, ഒക്ടോബറിലുമായി ബോണ്ട് പ്രതിവര്‍ഷം രണ്ടുതവണ പലിശ നല്കുന്നു. ഹ്രസ്വകാലയളവിലേക്കായി വന്‍ തുക ബോണ്ടില്‍ ചിലവഴിക്കുന്നത് നിക്ഷേപകര്‍ക്ക് നല്ലതായിരിക്കില്ലെന്നും സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. നിലവില്‍ 40 വയസ്സുള്ള ഒരു വ്യക്തിയ്ക്ക് എല്‍ഐസിയുടെ പെന്ഷന് പദ്ധതി, സര്‍ക്കാര്‍ ബോണ്ട് വാഗ്ദാനം ചെയ്യുന്ന 6.22 ശതമാനത്തില്‍ കൂടുതല്‍ നല്‍കുമെങ്കിലും ഇന്‍ഷുറര്‍ പ്രിന്‍സിപ്പലിനെ നിലനിര്‍ത്തുമെന്ന് ഫ്രീഫിങ്കലിന്റെ സ്ഥാപകന്‍ എം പാട്ടഭിരാമന് വ്യക്തമാക്കി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍