2 ലക്ഷം രൂപയോ അതിലധികമോ പണമായി സ്വീകരിച്ചാല്‍ പണി കിട്ടും; പിഴ അടയ്ക്കേണ്ടി വരും
ന്യൂഡല്‍ഹി: രണ്ട് ലക്ഷം രൂപയോ അതിലധികമോ ഒരു ഇപാടില്‍ നിന്നോ വ്യക്തിയില്‍ നിന്നോ പണമായി സ്വീകരിച്ചാല്‍ ഇനി പിഴ അടയ്ക്കേണ്ടി വരും. ആദായ വകുപ്പ് നിയമത്തിലെ സെക്ഷന്‍ 269 എസ്ടി പ്രകാരാണ് നടപടി.അതേമയം രണ്ട് ലക്ഷമോ അതിന് മുകളിലോ ഉള്ള തുക ചെക്കായോ , ബാങ്ക് ഡ്രാഫ്റ്റായോ, ഇലക്ട്രോണിക് ക്ലിയറിംഗ് സംവിധാനം (ഇസിഎസ്) വഴിയോ വിനിമയം നടത്താം.
ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംഗ്, ഐഎംപിഎസ് (ഉടനടി പേയ്മെന്റ് സേവനം), യുപിഐ (ഏകീകൃത പേയ്മെന്റ് ഇന്റര്‍ഫേസ്), ആര്‍ടിജിഎസ്, നെഫ്റ്റ് (നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍), ഭീം (ഭാരത് ഇന്റര്‍ഫേസ് ഫോര്‍ മണി) ആധാര്‍ പേ എന്നിവയാണ് ഇസിഎസ് ആയി പരിഗണിക്കുന്നത്.
സെക്ഷന്‍ 269 എസ്ടിയിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി വിനിമയം നടത്തിയാല്‍ സെക്ഷന്‍ 271 ഡിഎ പ്രകാരം അത്തരം രസീത് തുകയ്ക്ക് തുല്യമായ തുകയുടെ പിഴ അടയ്ക്കാന്‍ അയാള്‍ ബാധ്യസ്ഥനാണ്.അതേസമയം ഇടപാടിന് മതിയായ കാരണങ്ങളുണ്ടെന്ന് തെളിയിക്കാനായാല്‍ പിഴ ഈടാക്കില്ല. ബാങ്ക്, പോസ്റ്റ് ഓഫീസ്, സഹകരണ ബാങ്കുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് പണം സ്വീകരിക്കുന്നിന് ഈ നിയമം ബാധകമല്ല.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍