News

13 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവത്കരിക്കാനൊരുങ്ങി കേന്ദ്രം; നടപ്പ് സാമ്പത്തിക വര്‍ഷം തന്നെ നടപടികള്‍ പൂര്‍ത്തിയാക്കും

സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 13 വിമാനത്താവളങ്ങളുടെ സ്വകാര്യവത്കരണ നടപടികള്‍ നടപ്പ് സാമ്പത്തിക വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാക്കും. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ മേല്‍നോട്ടത്തിലുള്ള ഈ വിമാനത്താവളങ്ങള്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാകും ഭാവിയില്‍ പ്രവര്‍ത്തിക്കുക.

ലേല നടപടികളുമായി മുന്നോട്ടുപോകുന്നതിന്റെ ഭാഗമായി വിമാനത്താവളങ്ങളുടെ പട്ടിക വ്യോമയാന മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. 50 വര്‍ഷത്തേക്കായിരിക്കും സ്വകാര്യ നടത്തിപ്പുകാര്‍ക്ക് എയര്‍പോര്‍ട്ടുകള്‍ കൈമാറുക. ഏഴ് ചെറിയ വിമാനത്താവളങ്ങളെ ആറ് വലിയ എയര്‍പോര്‍ട്ടുകളുമായി ചേര്‍ത്താകും സ്വകാര്യ നിക്ഷേപം സ്വീകരിക്കുക. വാരണാസി, അമൃത്സര്‍, ഭൂവനേശ്വര്‍, റായ്പുര്‍, ഇന്‍ഡോര്‍, ട്രിച്ചി എന്നിവയോടൊപ്പമാകും ചെറിയ വിമാനത്താവളങ്ങളെ ഉള്‍പ്പെടുത്തുക.

കോവിഡിനെ തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ നിന്നുള്ള വരുമാനത്തില്‍ കാര്യമായ ഇടിവുണ്ടായിട്ടുണ്ടെന്നും അത് ഹ്രസ്വകാലത്തേക്കുമാത്രമാണെന്നുമാണ് വിലയിരുത്തല്‍. നാലുവര്‍ഷത്തിനുള്ളില്‍ 25 വിമാനത്താവങ്ങള്‍ ഇത്തരത്തില്‍ സ്വകാര്യവത്കരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലവിലെ 13 എയര്‍പോര്‍ട്ടുകള്‍ ഉള്‍പ്പടെയാണിത്. 2019ല്‍ അദാനി ഗ്രൂപ്പിന് രാജ്യത്തെ ആറ് പ്രധാന വിമാനത്താവളങ്ങള്‍ കൈമാറിയിരുന്നു.

Author

Related Articles