News

സ്വര്‍ണാഭരണങ്ങളുടെ ഹാള്‍മാര്‍ക്ക് സംവിധാനം നടപ്പാക്കേണ്ട തിയതി നീട്ടി; ജൂണ്‍ 15 വരെ സമയം

സ്വര്‍ണാഭരണങ്ങള്‍ക്ക് പരിശുദ്ധിയുടെ മുദ്ര പതിപ്പിക്കുന്ന ഹാള്‍മാര്‍ക്ക് സംവിധാനം നടപ്പാക്കേണ്ട തിയതി നീട്ടി. കോവിഡിന്റെ പശ്ചാത്തലത്തില്‍ രണ്ടാഴ്ച സമയം കൂടി അനുവദിച്ചു. നടപ്പാക്കേണ്ട തിയതി ജൂണ്‍ ഒന്നില്‍ നിന്ന് ജൂണ്‍ 15ലേയ്ക്കാണ് നീട്ടിയത്. ഉപഭോക്തൃ വകുപ്പ് മന്ത്രി പിയൂഷ് ഗോയലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇതുപ്രകാരം ജൂണ്‍ 15 മുതല്‍ ഹാള്‍മാര്‍ക്ക് ചെയ്ത 14,18, 22 കാരറ്റ് സ്വര്‍ണാഭരണങ്ങളാണ് വില്‍ക്കാന്‍ കഴിയുക.

സ്വര്‍ണ വ്യാപാരരംഗത്തെ വ്യാജന്മാരെ ഇല്ലാതാക്കാന്‍ ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കുന്നതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കുന്നതിലൂടെ വില്‍ക്കുന്ന രണ്ടുഗ്രാമിന് മുകളിലുളളതിനൊക്കെ ബിഐഎസ് മുദ്ര പതിപ്പിക്കേണ്ടി വരും. ആറ് ലക്ഷത്തോളം സ്വര്‍ണ വ്യാപാരികളുള്ള ഇന്ത്യയില്‍ 34,647 പേര്‍ക്കുമാത്രമാണ് നിലവില്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്സ്(ബിഐഎസ്)ഹാള്‍മാര്‍ക്ക് ലൈസന്‍സ് ഉള്ളൂ. ബിഐഎസ് ലൈസന്‍സ് എടുക്കാതെ വ്യാപാരം ചെയ്യാന്‍ കഴിയാത്ത സാഹചര്യമുണ്ടായാല്‍ രാജ്യത്തെ അഞ്ചുലക്ഷത്തോളം സ്വര്‍ണക്കടകള്‍ പൂട്ടേണ്ടിവരുമെന്നതിനാല്‍ തീരുമാനം പിന്‍വലിക്കണമെന്ന് വ്യാപാരി സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

Author

Related Articles