അതിര്‍ത്തി തര്‍ക്കത്തിലും ഇന്ത്യയുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളിയായി ചൈന
മുംബൈ: 9 മാസക്കാലത്തോളം അതിര്‍ത്തി തര്‍ക്കം രൂക്ഷമായിരുന്നിട്ടും 2020-ല്‍ ഇന്ത്യയുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളിയായി വീണ്ടും ചൈന. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ ഏകദേശ കണക്കുപ്രകാരം 2020-ല്‍ ചൈനയുമായുള്ള ഉഭയകക്ഷി വ്യാപാരം 7,770 കോടി ഡോളറിന്റേതാണ്. അതായത് ഏകദേശം 5.63 ലക്ഷം കോടി രൂപ.
അതിര്‍ത്തിതര്‍ക്കം രൂക്ഷമായതിനെത്തുടര്‍ന്ന് ചൈനയുമായുള്ള വാണിജ്യ ഇടപാടുകള്‍ കുറച്ചുകൊണ്ടുവരാന്‍ കര്‍ശന നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു പോകുന്നതിനിടയിലാണിത്. വലിയ യന്ത്രഭാഗങ്ങളുടെ ഇറക്കുമതിയാണ് ചൈനയെ ഇത്തവണ മുന്നിലെത്തിച്ചിരിക്കുന്നത്. അതേസമയം, 2019ലെ 8,550 കോടി ഡോളറിനെ (6.19 ലക്ഷം കോടി രൂപ) അപേക്ഷിച്ച് ഇത് കുറവാണ്. 5,870 കോടി ഡോളറിന്റെ (4.25 ലക്ഷം കോടി രൂപ) ഇറക്കുമതിയാണ് കഴിഞ്ഞ വര്‍ഷം ചൈനയില്‍ നിന്നുണ്ടായത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍