ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്റിന് റെക്കോര്‍ഡ് നേട്ടം; ആദ്യപാദത്തില്‍ ഫിനാന്‍സ് കമ്പനിയിലേക്ക് ഒഴുകിയെത്തിയത് 314 കോടി രൂപ
കൊച്ചി: കേരളത്തിലെ പ്രമുഖ ബാങ്കിങ്ങ് ഇതര ധനാകാര്യ സ്ഥാപനമായ ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്റ് ആന്റ് ഫിനാന്‍സ് കമ്പനി (ചോള) 2019-2020 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ റെക്കോര്‍ഡ് നേട്ടമുണ്ടാക്കിയതായി റിപ്പോര്‍ട്ട്. ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ 10 ശതമാനം വളര്‍ച്ചയോടെ 314 കോടിയുടെ അറ്റലാഭം കമ്പനി നേടിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കമ്പനിയുടെ ലാഭത്തിലും വരുമാത്തിലും റെക്കോര്‍ഡ് നേട്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്.
അതേസമയം മുന്‍ വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 285 കോടിയായിരുന്നു രേഖപ്പെടുത്തിയത്. എന്നാല്‍ 2019 ജൂണ്‍ 30ന് അവസാനിച്ച ഒന്നാം പാദത്തില്‍ കമ്പനിയുടെ വരുമാനം 26 ശതമാനം വളര്‍ച്ചയോടെ 2,030 കോടിയായി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 1,606 കോടിയായിരുന്നു. നികുതിയ്ക്ക് മുന്‍പുള്ള ലാഭം 10 ശതമാനം വര്‍ധനവോടെ 483 കോടിയായി ഉയര്‍ന്നു. ഈ വര്‍ഷം 22 ശതമാനം വളര്‍ച്ചയോടെ 8572 കോടി രൂപയുടെ വിതരണമാണ് നടന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ 7,014 കോടി രൂപയായിരുന്നു വിതരണം. 35 ശതമാനം വളര്‍ച്ചയോടെ 46,709 കോടിയുടെ ആസ്തി കമ്പനി കൈവരിച്ചു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍