സ്റ്റാര്‍ട്ടപ്പുകള്‍ ഓഹരി വിപണിയിലിറങ്ങണം: ക്രിസ് ഗോപാലകൃഷ്ണന്
കൊച്ചി: രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകള്‍ നിക്ഷേപ സമാഹരണത്തിന് ഓഹരി വിപണിയിലില്‍ ഇറങ്ങണമെന്ന് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കൊച്ചിയില്‍ സംഘടിപ്പിച്ച സീഡിങ് കേരള 2020 ഉദ്ഘാടനം ചെയ്തുകൊണ്ടാണ് അദേഹത്തിന്റെ പ്രസംഗം. മൂന്ന് ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയാണ് ഇന്ത്യക്ക് ഉള്ളത്. ഇതില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമേ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കുന്നുള്ളുവെന്നും ക്രിസ് പറഞ്ഞു.
ഇന്ന് രാജ്യത്തെ പ്രമുഖ സ്റ്റാര്‍ട്ടപ്പുകളെല്ലാം വിദേശ നിക്ഷേപകരുടെ ഉടമസ്ഥതയിലാണ്. ഈസ്ഥിതി മാറി രാജ്യത്തെ പൊതുജനങ്ങളുടെ പക്കല്‍ ഈ കമ്പനികളുടെ ഓഹരി ഉണ്ടാകണം. നിലവിലെ ബിസിനസ് രീതികളില്‍ നിന്ന് വ്യതിരിക്തമായ ആശങ്ങളും സംരംഭങ്ങളുമാണ് രാജ്യത്തിന് വേണ്ടത്. ആമസോണിന്റെ ബിസിനസിനെ അലോസരപ്പെടുത്തുന്ന സാങ്കേതിക വിദ്യയും ആശയവുമാണ് ഇന്ത്യയിലെ സംരംഭങ്ങള്‍ ഉന്നം വെക്കേണ്ടതെന്നും അദേഹം അഭിപ്രായപ്പെട്ടു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍