News

പടിയടച്ച് സിസ്‌കോയും; തൊഴിലവസരങ്ങള്‍ വെട്ടിക്കുറക്കുന്നു; നടപടി ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ; കൊറോണയ്‌ക്കെതിരെയുള്ള മുന്‍കരുതലെന്ന് കമ്പനി

വീണ്ടും പിരിച്ചുവിടലിനൊരുങ്ങി സിസ്‌കോ. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ലോകം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധികളുടെ ഭാഗമായി സിസ്‌കോയും തൊഴിലവസരങ്ങള്‍ വെട്ടിക്കുറക്കുന്നു. സിസ്‌കോ സിസ്റ്റംസ് ഇന്‍ക് തങ്ങളുടെ വില്‍പ്പന കുറയുന്നതിനോടനുബന്ധിച്ചാണ് ഈ തീരുമാനമെടുത്തത്. ഞങ്ങളുടെ ഉപഭോക്താക്കളുടെയും പങ്കാളികളുടെയും വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി നിക്ഷേപങ്ങളും വിഭവങ്ങളും സമന്വയിപ്പിക്കുന്ന ഒരു പ്രക്രിയയുടെ ഭാഗമാണ് ഈ പിരിച്ചുവിടല്‍ എന്ന് സിസ്‌കോ വ്യാഴാഴ്ച വാള്‍സ്ട്രീറ്റ് ജേണലിനോട് പറഞ്ഞു. അതേസമയം 75,000 ത്തോളം ജീവനക്കാരുള്ള കമ്പനിയെ എങ്ങനെയാണ് ഇത് ബാധിക്കുക എന്ന് പറയാന്‍ അധികൃതര്‍ വിസമ്മതിച്ചു.

നിലവിലെ പാദത്തില്‍ വരുമാനം 1.5 ശതമാനത്തിനും 3.5 ശതമാനത്തിനും ഇടയില്‍ കുറയുമെന്ന് കാലിഫോര്‍ണിയ ആസ്ഥാനമായുള്ള സാന്‍ ജോസ് അറിയിച്ചു. ജനുവരി 25 ന് അവസാനിച്ച കമ്പനിയുടെ  രണ്ടാം പാദത്തിലെ വരുമാനത്തില്‍ 3.5% ഇടിവാണ് രേഖപ്പെടുത്തിയത്. 300 മില്യണ്‍ ഡോളറിന്റെ പ്രീ ടാക്‌സ് ചാര്‍ജുകളിലേക്ക് നയിച്ചേക്കാവുന്ന ഒരു പുനസംഘടന പദ്ധതി നിലവില്‍ ആരംഭിച്ചതായി കമ്പനി അറിയിച്ചു. ഈ പാദത്തിന്റെ തന്നെ ആ തുകയുടെ പകുതിയോളം സംഭവിക്കുമെന്നും സിസ്‌കോ പറഞ്ഞു.

മറ്റ് സാങ്കേതിക കമ്പനികളെപ്പോലെ, കൊറോണ വൈറസ് പടര്‍ന്നുപിടിച്ചതിനെത്തുടര്‍ന്ന് ഉണ്ടാകുന്ന ആഘാതത്തില്‍ ജാഗ്രത പാലിക്കുകയാണെന്ന് സിസ്‌കോയും പറഞ്ഞു. ടെക് ഭീമന്മാരായ ആപ്പിള്‍ ഇങ്ക്, മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്‍ എന്നിവ വൈറസ് ബാധിക്കുന്നതിന്റെ മുന്നറിയിപ്പ് നല്‍കുന്നതാണ്. സെര്‍വറുകള്‍, റൂട്ടറുകള്‍, മറ്റ് ഗിയര്‍ എന്നിവ പോലുള്ളവയില്‍ നിന്നും സോഫ്റ്റ്വെയര്‍ സേവനങ്ങളിലേക്ക് വില്‍പ്പന രീതി മാറ്റുന്നതിനാലാണ് സിസ്‌കോയിലെ ഈ തൊഴില്‍ കുറവുണ്ടാകുന്നത്.

Author

Related Articles