News

കഴിഞ്ഞ രണ്ട് മാസങ്ങളില്‍ വൈദ്യുതി-കല്‍ക്കരി വിതരണത്തില്‍ ഇടിവുണ്ടായതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: പൊതുമേഖലാ കമ്പനിയായ കോള്‍ ഇന്ത്യാ ലിമിറ്റഡിന്റെ കല്‍ക്കരി വൈദ്യുതി എന്നിവയുടെ വിതരണത്തില്‍ ഏപ്രില്‍, മെയ്  മാസത്തില്‍ മൂന്ന് ശതമാനം ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നു. ഏകദേശം 2.06 ശമാനം ഇടിവാണ് കോള്‍ ഇന്ത്യാ ലിമിറ്റഡിന്റെ കല്‍ക്കരി, വൈദ്യുതി വിതരണത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.ഏപ്രില്‍ മെയ് മാസത്തില്‍ കോള്‍ ഇന്ത്യ ആകെ വിതരണം ചെയ്ത വൈദ്യുതി 80.9 മില്യണ്‍ ടണ്‍ വൈദ്യുതി മാത്രമാണ്. ഇതോടെ രാജ്യത്തെ ഊര്‍ജ വിതരണ മേഖലയിലെ പ്രതിസന്ധി ശക്തമാകുന്നുവെന്നാണ് സൂചന.

കല്‍ക്കരി ഇറക്കുമതി 12.9 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ആകെ കല്‍ക്കരി ഇറക്കുമതി 235.2 മില്യണ്‍ ടണ്ണായി രേഖപ്പെടുത്തുകയും ചെയ്തു. 2018 ല്‍ ഇത് 208.2 മില്യണ്‍ ടണ്‍ മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്.  മെയ് മാസത്തില്‍ കല്‍ക്കരി വിതരണത്തില്‍ 4.09 ശതമാനം ഇിടവ് രേഖപ്പെടുത്തിയിട്ടുണ്ട്. 40.06 മില്യണ്‍ ടണ്‍ കല്‍ക്കരിയുടെ വിതരണമാണ് മെയ്മാസത്തില്‍ ആകെ ഉണ്ടായിട്ടുള്ളതെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. അതേസമയം മുന്‍വര്‍ഷം ആകെ കമ്പനി വിതരണം നടത്തിയ കല്‍ക്കരി 42.7 മില്യണ്‍ ടണ്‍ കല്‍ക്കരിയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. 

കഴിഞ്ഞവര്‍ഷം വൈദ്യുതി മേഖലയിലേക്ക് കമ്പനി നടത്തിയ വിതരണം 83.5 മില്യണ്‍ ടണ്‍ വൈദ്യുതിയാണ്. ഏകദേശം 2.06 ശതമാനമാമ്  ഇടിവാണ് അന്ന് രേഖപ്പെടുത്തിയത്. കല്‍ക്കരി വൈദ്യുതി വിതരണത്തിലുണ്ടായ ഇടിവ് മൂലം രാജ്യത്തെ വൈദ്യുതി പ്ലാന്റെുകളില്‍ പ്രതിസന്ധിയുണ്ടാകുമെന്നാണ് വിദഗ്ധര്‍ ചൂ്ണ്ടിക്കാട്ടുന്നത്. അതേസമയം ഊര്ഡജ  മേഖലയില്‍ വലിയ പ്രശ്‌നങ്ങളില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്.

 

Author

Related Articles