സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് 5 ലക്ഷം ലാപ്ടോപ് നല്‍കാനുള്ള പദ്ധതിയില്‍ നിന്ന് കൊക്കോണിക്സ് പുറത്ത്
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് 5 ലക്ഷം ലാപ്ടോപ് നല്‍കാനുള്ള പദ്ധതിയുടെ ടെന്‍ഡറില്‍ സര്‍ക്കാരിന് ഓഹരി പങ്കാളിത്തമുള്ള കൊക്കോണിക്സിനെ ഒഴിവാക്കാന്‍ അട്ടിമറി. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഓരോ വര്‍ഷവും ഒറ്റ ഓര്‍ഡറില്‍ കുറഞ്ഞത് 10,000 ലാപ്ടോപ്പുകള് വിറ്റ കമ്പനികള്‍ക്കേ സര്‍ക്കാര്‍ പദ്ധതിയില്‍ താല്പര്യപത്രം പോലും അയയ്ക്കാന്‍ കഴിയൂ എന്നാണു ടെന്‍ഡര്‍ വ്യവസ്ഥ.
വിദ്യാര്‍ഥികള്‍ക്കായി ഏകദേശം വിദ്യാര്‍ഥികള്‍ക്കായി ഏകദേശം 15,000 രൂപയുടെ ലാപ്ടോപ് പുറത്തിറക്കാന്‍ കൊക്കോണിക്സിന് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്സിന്റെ (ബിഐഎസ്) അംഗീകാരം ലഭിച്ചിരിക്കെയാണ് ഈ തിരിച്ചടി.
കഴിഞ്ഞ ഒക്ടോബറില്‍ തുടങ്ങിയ 'കൊക്കോണിക്സ്' ഇതുവരെ നാലായിരത്തോളം ലാപ്ടോപ്പുകള് മാത്രമാണ് വിറ്റത്. ലാപ്ടോപ്പുകള് ലഭ്യമാക്കാനുള്ള കമ്പനികളെ എംപാനല്‍ ചെയ്യാന്‍ ഐടി മിഷന് തയാറാക്കിയ ടെന്‍ഡര്‍ വ്യവസ്ഥകള്‍ വന്‍കിട കമ്പനികള്‍ക്ക് വേണ്ടിയുള്ളതാണെന്ന് ആക്ഷേപമുയര്‍ന്നു കഴിഞ്ഞു.
സര്‍ക്കാരിനു പ്രതിവര്‍ഷം ആവശ്യം വരുന്ന ഒരു ലക്ഷം ലാപ്ടോപ്പുകള് നിശ്ചിത നിരക്കില്‍ കൊക്കോണിക്സില്‍ നിന്ന് വാങ്ങുമെന്ന ഉറപ്പിന്മേലാണ് പൊതുസ്വകാര്യ പങ്കാളിത്തത്തോടെ കൊക്കോണിക്സിന്റെ നിര്‍മാണ യൂണിറ്റ് മണ്‍വിളയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇന്റല്‍, യുഎസ്ടി ഗ്ലോബല്‍ ഉള്‍പ്പെടെ കമ്പനികള്‍ ഇതിലേക്കു വന്നതും ഈ ഉറപ്പിന്മേലാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍