കോഫി ഡേ ഗ്രൂപ്പ് മൂന്നിലൊന്ന് കട ബാധ്യതകൾ ഒഴിവാക്കി; 1,700 കോടി രൂപ കൊണ്ട് 13 ബാങ്കുകളുടേയും ധനകാര്യ സ്ഥാപനങ്ങളുടേയും കടം തീർത്തു; തുക ഗ്ലോബൽ വില്ലേജ് ടെക് പാർക്ക് ബ്ലാക്ക്സ്റ്റോണിന് വിറ്റ ഇടപാടിൽ നിന്ന്
ബെംഗളൂരു: കോഫി ഡേ ഗ്രൂപ്പ് മൂന്നിലൊന്ന് കട ബാധ്യതകൾ ഒഴിവാക്കി. ഗ്ലോബൽ വില്ലേജ് ടെക് പാർക്ക് ബ്ലാക്ക്സ്റ്റോണിന് വിറ്റ ഇടപാടിൽ ആദ്യത്തെ തുകയായി ലഭിച്ച 1,700 കോടി രൂപ കൊണ്ടാണ് ഇത് സാധ്യമാക്കിയത്. വെള്ളിയാഴ്ച ഈ തുക ലഭിച്ച് മണിക്കൂറുകൾക്കകം തന്നെ ബാങ്കുകൾക്കും മറ്റ് വായ്പക്കാർക്കും നൽകി കടം വീട്ടുകയായിരുന്നു.
ഈ തിരിച്ചടവിലൂടെ കോഫി ഡേ ഗ്രൂപ്പിന്റെ കടം ഏകദേശം 3,100 കോടി രൂപയായി കുറഞ്ഞു. ഇതിൽ സബ്സിഡിയറി സിക്കൽ ലോജിസ്റ്റിക്സിന്റെ 1,400 കോടി രൂപയും ഉൾപ്പെടുന്നു. 13 ബാങ്കുകളുടേയും ധനകാര്യ സ്ഥാപനങ്ങളുടേയും കടങ്ങളാണ് ഈ തുകയിലൂടെ തിരിച്ചടച്ചത്. സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിനും ആക്‌സിസ് ബാങ്കിനും യഥാക്രമം 500, 415 കോടി രൂപ ലഭിച്ചു. പിരമൽ ഫിനാൻസിന് 200 കോടി രൂപയും യെസ് ബാങ്കിന് 108 കോടി രൂപയുമാണ് ലഭിച്ചതെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു. കോട്ടക് ബാങ്ക്, ആർബിഎൽ ബാങ്ക് എന്നിവരാണ് പണം നേടിയ മറ്റ് സ്ഥാപനങ്ങൾ.
2019 സെപ്റ്റംബർ 6 ന് ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്ത് 3.3 മില്യൺ ചതുരശ്ര അടി വിസ്തീർണ്ണമുള്ള കോഫി ഡേ ഗ്രൂപ്പിന്റെ ഗ്ലോബൽ വില്ലേജ് ടെക്നോളജി പാർക്ക് 2,700 കോടി രൂപയ്ക്കാണ് ബ്ലാക്ക്സ്റ്റോൺ സ്വന്തമാക്കിയത്. ഈ തുകയ്ക്ക് ശേഷമുള്ള ബാക്കി പണം അടുത്ത ആറുമാസത്തിനുള്ളിൽ പ്രതീക്ഷിക്കുന്നു. കൊറോണ വൈറസ് പ്രതിസന്ധിയെത്തുടർന്ന് സാമ്പത്തിക പ്രവർത്തനങ്ങളും ക്രെഡിറ്റ് മാർക്കറ്റുകളും നിർത്തലാക്കുമ്പോഴും എല്ലാ കടക്കാർക്കും നൽകേണ്ട മുഴുവൻ പലിശയും നൽകിയതായി കോഫി ഡേ എന്റർപ്രൈസസ് പറഞ്ഞു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍