ബെഞ്ച് ടൈം വെട്ടിക്കുറച്ച് കോഗ്നിസെന്റിന്റെ പ്രൂണിങ് തന്ത്രം; ജീവനക്കാര്‍ പിരിമുറുക്കത്തില്‍
പ്രമുഖ ഐടി കമ്പനിയായ കോഗ്നിസെന്റ് ജീവനക്കാര്‍ക്കുള്ള ബെഞ്ച് ടൈം വെട്ടിക്കുറച്ചു. ഇതര കമ്പനികളില്‍ നിന്ന് പ്രൊജക്ടുകള്‍ നേടുന്നതിനായി ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ സമയപരിധിയാണ് ബെഞ്ച് ടൈം. നിലവില്‍ 60 ദിവസമായിരുന്ന ബെഞ്ച് ടൈം 35 ദിവസങ്ങളാക്കി ചുരുക്കിയിരിക്കുകയാണ് കമ്പനി.
അതേസമയം ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടലിന് പിന്നാലെയുള്ള ഈ നടപടി കൂടുതല്‍ പേര് സ്വയം പിരിഞ്ഞുപോകാനായി നടത്തുന്ന പ്രൂണിങ് തന്ത്രമാണ് എന്ന് ഐടി മേഖലയിലെ വിദഗ്ധര്‍ നിരീക്ഷിക്കുന്നു. 35 ദിവസത്തിനകം പ്രൊജക്ട് കണ്ടെത്താന്‍ സാധിക്കാത്ത ജീവനക്കാരോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെടാനാണ് സാധ്യത. 2020 മധ്യത്തോടെ ആഗോളതലത്തില്‍ പതിമൂവായിരം ജീവനക്കാരെ പിരിച്ചുവിടുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2.9 ലക്ഷം ജീവനക്കാരാണ് കമ്പനിക്കുള്ളത്. ഇതില്‍ 70% പേരും ഇന്ത്യക്കാരാണ്.
രാജ്യത്തെ ഐടി ജീവനക്കാരെല്ലാം വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. കോഗ്നിസെന്റ്. ഇന്‍ഫോസിസ് തുടങ്ങിയ മുന്‍ നിര ഐടി കമ്പനികളെല്ലാം ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കത്തിലാണിപ്പോള്‍. കോഗ്നിസെന്റ് 7000 പോരെയും, ഇന്‍ഫോസിസ് .12000 പേരെയെങ്കിലും പിരിച്ചുവിടുനമെന്ന വാര്‍ത്ത വന്നതിന് പിന്നാലെ കാപ്ഗെമ്നിയും 5,000 ജീവനക്കാരെയും പിരിച്ചുവിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍