യുഎസിലും സ്വദേശിവത്കരണം; ഉയര്‍ന്ന ശമ്പളം വാങ്ങുന്ന ജീവനക്കാരെ പിരിച്ചുവിടാന്‍ കോഗ്നിസെന്റ്
മുംബൈ: കോഗ്നിസെന്റ് ജീവനക്കാരെ പിരിച്ചുവിടല്‍ രണ്ടാംഘട്ടത്തിലേക്ക്. ഇത്തവണ പ്രതിവര്ഷവേതനം 80 ലക്ഷം മുതല്‍ 1.2 കോടിരൂപ വരെ ശമ്പളം വാങ്ങുന്ന ഉന്നത ഉദ്യോഗസ്ഥരെയാണ് പിരിച്ചുവിടുന്നത്. അതും 35 പേരെയാണ് ഈ ഘട്ടത്തില്‍ ഒഴിവാക്കുന്നത്. നേരത്തെ ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചുവിടുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും നടപ്പാക്കിയിരുന്നില്ല.പിരിച്ചുവിടപ്പെടുന്നവര്‍ വിദേശത്ത് ജോലി നോക്കുന്നവരാണെന്നാണ് സൂചന. യുഎസ് സര്‍ക്കാര്‍ നടപ്പിലാക്കിയ തൊഴില്‍ നിയമങ്ങള്‍ വിനയായതാണ് പുതിയ പിരിച്ചുവിടലിലേക്ക് നയിച്ചതെന്നാണ് വിവരം.
കൂടുതല്‍ അമേരിക്കക്കാര്‍ക്ക് ജോലി നല്‍കണമെന്ന സാഹചര്യമാണ് ഇപ്പോള്‍ വിദേശ കമ്പനികള്‍ക്ക് ബാധ്യതയായി വന്നിരിക്കുന്നത്. വിദേശരാജ്യങ്ങള്‍ സ്വദേശിവത്കരണത്തിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായാണ് നല്ലൊരുവിഭാഗം ജീവനക്കാരെയും പിരിച്ചുവിട്ട് കമ്പനികള്‍ ചെലവ് ചുരുക്കുകയാണ്. നേരത്തെ ഇന്‍ഫോസിസും തങ്ങളുടെ ഉന്നത ശമ്പളം വാങ്ങുന്ന ജീവനക്കാരില്‍ നല്ലൊരുശതമാനം പിരിച്ചുവിടുന്നതായി അറിയിച്ചിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍