News

കൊറോണ വൈറസ് വഴി ചൈനയ്ക്ക് പരിക്കേറ്റാല്‍ ആഗോള സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്ക് വീഴുന്നത് എന്തുകൊണ്ട്? വൈറസ് മനുഷ്യന്റെ നിലനില്‍പ്പിനെ മാത്രമല്ല സാമ്പത്തിക പ്രത്യാഘാതം പോലും കൊറോണ വഴി ഉണ്ടാകുന്നു; ആഗോള സമ്പദ് വ്യവസ്ഥയെ തകര്‍ത്തെറിയുന്ന കൊറോണ വൈറസ് മാരകം തന്നെ; ഇന്ത്യക്ക് നേട്ടം കൊയ്യാമെന്ന പ്രതീക്ഷയും നിലനില്‍ക്കുമ്പോള്‍

കൊറോണ വൈറസ് മൂലം ആഗോള സാമ്പത്തിക രംഗം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നത്. ചൈനയ്ക്ക് പുറത്തേക്ക് കൊറോണ പടര്‍ന്നതോടെ ലോക രാജ്യങ്ങള്‍ യാത്ര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. വ്യോമയാന മേഖലയും, ബിസിനസ് ഇടപാടുകളും എല്ലാം താറുമായിരിക്കുന്നു. ലോകം അഭിമുഖീകരിക്കുന്നത് ഇന്ന് ഏറ്റവും വലിയ പ്രതിസന്ധിയാണ്.  സാര്‍സ് വൈറസിനേക്കാള്‍ അതി ഭീകരമായ സാമ്പത്തിക പ്രത്യാഘാതമാണ് കൊറോണ വൈറസ് മൂലം ഉണ്ടായിട്ടുള്ളത്. 

ചൈനയ്ക്ക് ഉണ്ടായ പരിക്ക് ലോക സമ്പദ് വ്യവസ്ഥയെ എങ്ങനെ ബാധിക്കും 

1. ചൈനയ്ക്കുണ്ടായ പരിക്ക് ലോക സമ്പദ് വ്യവസ്ഥയ്ക്ക് പരിക്കുണ്ടാക്കുന്നു. (കാരണം: ചൈന ലോകത്തിലെ ഏറ്റവും വലിയ കയറ്റുമതി രാഷ്ട്രമാണ്, ചൈന ലോക സാമ്പത്തിക മേഖലയില്‍ ശക്തമായ പങ്കാളിയാണ്. ചൈന കൈവെക്കാത്ത വ്യാപര  മേഖല ഒന്നും തന്നെ ഇന്ന് ലോകത്തില്‍ ഇല്ല. 

2. ഇലക്ടോണിക്‌സ് ഉത്പ്പന്നങ്ങളുടെ/ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപകരണങ്ങളുടെ/ പുതിയ ടെക്‌നോളജിയുടെ വികസനത്തിലൊക്കെ ചൈന മുന്‍നിരയില്‍ തന്നെ/ പ്രത്യേകിച്ച് 5ജി ടെക്‌നോളജി വികസിപ്പിക്കുന്ന കാര്യത്തില്‍/ 5ജി രഗത്ത്  വാവെയുടെ മുന്നേറ്റം ഒരുദാഹരണം മാത്രം.  

3. ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രോണിക്‌സ് ഉത്പ്പന്നങ്ങളുടെ ഏകാധിപതികള്‍ ചൈനീസ് കമ്പനികളാണ്. സ്മാര്‍ട് ഫോണ്‍ വില്‍പ്പനയില്‍ ചൈനീസ് കമ്പനികളുടെ കടന്നുകയറ്റം തന്നെ ശക്തമാണ്. 

4.ചൈനയിലെ വിവിധ ഇലക്ട്രോണിക്‌സ് ഉത്പ്പന്നങ്ങളുടെ നിര്‍മ്മാണ ശാലകള്‍ അടഞ്ഞുകിടക്കുന്നു. ലോകത്ത് ഇലക്ട്രോണിക്‌സ് ഉത്പ്പന്നങ്ങളുടെ ക്ഷാമം ശക്തമായേക്കും. ഇത് മൂലം ഇലക്ട്രോണിക്‌സ് ഉത്പ്പന്നങ്ങളുടെ/ സ്മാര്‍ട് ഫോണുകളുടെ വില വര്‍ധിപ്പിക്കാന്‍ കാരണമായേക്കും.  

ലോക രാഷ്ട്രങ്ങള്‍ തമ്മിലുള്ള വ്യാപാരം പോലും താറുമാറാകും

ചൈനയ്ക്ക് രാഷ്ട്രീയപരമായോ/ആരോഗ്യപരമായോ ഏതെങ്കിലും വിധത്തില്‍ പരിക്കുകള്‍ സംഭവിക്കുകയാണെങ്കില്‍ അത് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ യുഎസിന് പോലും വെല്ലുവിളിയുണ്ടാക്കും. മാത്രമല്ല അമേരിക്ക പോലും മാന്ദ്യത്തിലേക്ക് വഴുതി വീഴാന്‍ കൊറോണ മൂലം സാധ്യകള്‍ ഉണ്ടെന്ന്  സാമ്പത്തിക വിദഗ്ധര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നു. അമേരിക്കയില്‍ പോലും മാന്ദ്യം ഉണ്ടാക്കുമെന്ന് ഭയന്ന് വോള്‍ സ്ട്രീറ്റും അഭിപ്രായപ്പെട്ടിട്ടുണ്ട്. ചൈയ്ക്കുണ്ടായ പരിക്ക് ഇന്ത്യക്ക് നേട്ടം കൊയ്യാന്‍ സാധ്യമല്ലെന്ന് വ്യക്തം. കാരണം ഇന്ത്യ കൂടുതലും ഇറക്കുമതിയെ കേന്ദ്രീകരിച്ച് നില്‍ക്കുന്ന രാജ്യമാണ്. 

ഇന്ത്യയുടെ മാനുഫാക്ചറിംഗ് രംഗം ചൈനയേക്കാള്‍ പിന്നിലാണ്. ഇലക്ട്രോണിക്‌സ് ഉത്പ്പന്നങ്ങളുടെ ഉത്പ്പാദനത്തിലടക്കം ഇന്ത്യ ചൈനയേക്കാള്‍ പിന്നിലാണ്, ചൈനയെ കടത്തിവെട്ടണമെങ്കില്‍ ഇന്ത്യയില്‍ അതിവേഗം മാനുഫാക്ചറിംഗ് രംഗം പടര്‍ന്നുപന്തലിക്കണം. അത് ഏതായാലും അത്ര എളുപ്പത്തില്‍ സാധ്യമല്ല.

ചൈനയ്ക്ക് നഷ്ടം 62 ബില്യണ്‍ ഡോളറിലധികം  

വൈറസ് ആക്രമണത്തിന്റെ ഭീതിയിലാണ് ഇപ്പോള്‍ ലോകം. ലോകം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന ഈ  പ്രതിസന്ധിക്ക് എന്നാണ് പരിഹാരം കണ്ടെത്താന്‍ സാധിക്കുക. ആശങ്കകള്‍ കൊണ്ട് കുഴഞ്ഞുമറിയുകയാണ് ലോകം. കൊറോണ വൈറസ് മൂലം ഏറ്റവും വലിയ നഷ്ടം ഉണ്ടാക്കിയിട്ടുള്ളത് ചൈനയ്ക്കാണ്. ചൈനയുടെ സമ്പദ് വ്യവസ്ഥയെ നട്ടെല്ലൊടിച്ചു കൊറോണ വൈറസ്.  കൊറോണ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം മൂവായിരം കടന്നുവെന്നാണ് റിപ്പോര്‍ട്ട്.   കൊറോണ വൈറസ് ബാധ മൂലം ചൈനയുടെ ആഭ്യന്തര കയറ്റുമതിയില്‍ സംഭാവന ചെയ്ത 80 ശതമാനം സംഭാവന ചെയ്ത 90 ശതമാനം കമ്പനികളും ഇപ്പോള്‍ തകര്‍ച്ചയിലേക്ക് വഴുതി വീണുവെന്നാണ് റിപ്പോര്‍ട്ട്.  

മാത്രമല്ല കൊറോണ വൈറസിന്റെ ആഘാതം മൂലം ചൈനീസ് സമ്പദ് വ്യവസ്ഥയ്ത്ത് 62 ബില്യണ്‍ ഡോളറിന്റെ നഷ്ടം വരുത്തിവെച്ചിട്ടുണ്ട്.  മാത്രമല്ല ആഗോള സമ്പദ് വ്യവസ്ഥയും കൂടുതല്‍ പ്രതിസന്ധിയിലേക്ക് വഴുതി വീണു. ചൈനയിലെ വ്യവസായിക ഉത്പ്പാദനത്തില്‍ കൊറോണ വൈറസ് ബാധ മൂലം അഞ്ച് ശതമാനം വരെ ഇടിവ് രേഖപ്പെടുത്തിയേക്കുമെന്നാണ് വിലിയിരുത്തല്‍.  ഇത് മൂലം ചൈനീസ് കറന്‍സിയായ യുവാന്‍ 1.5 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി. മാത്രമല്ല ചൈനയുടെ ഉപഭോഗ നിക്ഷേപ മേഖലയെല്ലാം കൊറോണ വൈറസിന്റെ ആഘാതത്തില്‍ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവീണു.

അതേസമയം ലോകത്തിന്റെ പ്രധാനപ്പെട്ട  ബിസിനസ് ഹബ്ബും, ഉത്പ്പാദന കേന്ദ്രവുമാണ് ചൈനയെന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. ചൈനയില്‍ ശക്തമായ യാത്ര വിലക്കുകളാണ് കൊറോണ വൈറസിന്റെ ആഘാതത്തില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.  കൊറോണ വൈറസ് ആഗോള ഉപഭോഗത്തെയും, ഉത്പ്പാദന വളര്‍ച്ചയെയുമെല്ലാം പിന്നോട്ടടിപ്പിക്കുമെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം ഇപ്പോള്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. രാഷ്ട്രീയ സംഘര്‍ഷങ്ങളേക്കാള്‍ വലിയ ഭീതിയാണ് മനുഷ്യന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന കൊറോണ വൈറസ് മൂലം ഇപ്പോള്‍ ലോക ജനതയെ ഒന്നാകെ ഭീതിയിലാഴ്ത്തിയിരിക്കുന്നത്. കൊറോണ വൈറസ് മൂലം ലോക സമ്പദ് വ്യവസ്ഥ തളര്‍ച്ചയിലേക്ക് നീങ്ങാനുള്ള എല്ലാ സാധ്യതകളും ഇപ്പോള്‍ രൂപപ്പെട്ടുവരുന്നുണ്ട്. 

ടൂറിസം, വ്യവസായം, ഭക്ഷ്യ വസ്തുക്കളുടെ കയറ്റുമതി, ബിസിനസ് ഇടപാടുകള്‍, വ്യവസായിക ഉത്പ്പാദനം എന്നീ മേഖലകളെല്ലാം ഇപ്പോള്‍ തളര്‍ച്ചയിലേക്ക് നീങ്ങിയെന്നാണ് വിലയിരുത്തല്‍.  മാത്രമല്ല എണ്ണ വ്യാപാരം പോലും തളര്‍ച്ചയിലകപ്പെട്ടു.  എണ്ണയിതര വിപണിയെ മാത്രം ആശ്രയിക്കുന്ന ഗള്‍ഫ് രാജ്യങ്ങള്‍ ഇത് മൂലം വലിയ പ്രതിസന്ധിയാകും അഭിമുഖീകരിക്കേണ്ടി വരിക. മാത്രമല്ല ഇന്ത്യയില്‍ നിന്നുള്ള ഒരു ബില്യണ്‍ വരുന്ന കയറ്റുമതി വ്യാപാരത്തെയും, കേരളത്തില്‍  നിന്നുള്ള ചെമ്മീന്‍, മത്സ്യം എ്ന്നീ കയറ്റുമതി വ്യാപാരത്തെയും കൊറോണ വൈറസ് ആശങ്കകള്‍  സൃഷ്ടിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.   2003 ല്‍ സാര്‍സ് വൈറസ് പൊട്ടിപ്പുറപ്പെട്ടത് മൂലം ചൈനയ്ക്ക് 20 ബില്യണ്‍ ഡോളറിന്റെ നഷ്ടം വന്നിട്ടുണ്ടെന്നാണ് ഏഷ്യന്‍ ഡിവലപ്‌മെന്റ് ബാങ്ക് ചൂണ്ടിക്കാട്ടിയിട്ടുള്ളത്.  ഇതേ ആഘാതം കൊറോണ വൈറസിലും ഉണ്ടായിട്ടുണ്ടെന്നാണ് ലോക സാമ്പത്തിക വിദഗ്ധരും ആഗോള സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടിയിട്ടുള്ളത്.  എന്നാല്‍ കൊറോണ വൈറസ് ബാധ ഏറ്റവുമധികം മുറിവുണ്ടാക്കിയിട്ടുള്ളത് വ്യോമയാന മേഖലയെയും,  ടൂറിസം മേഖലയെയുമാണെന്നാണ് വിലയിരുത്തല്‍.  എന്നാല്‍ ആഘാതം കൂടുതല്‍ കാലം നിലനില്‍ക്കില്ലെങ്കിലും ഇപ്പോഴുണ്ടായിട്ടുള്ള പരിക്കുകളും, ബിസിനസ് മേഖലകളിലുണ്ടായ നഷ്ടങ്ങളും നികത്തുക അത്ര എളുപ്പമല്ലെന്നാണ് വിലയിരുത്തല്‍. 

കൊറോണ വൈറസ് ആഘാത്തത്തില്‍ കമ്പനികള്‍

വുഹാന്‍ നഗരത്തിന് ഒരു പ്രത്യേകതയുണ്ട്. ആ പ്രത്യകേത തന്നെയാണ് ലോക കമ്പനികളും ഇപ്പോള്‍ ഭീതിയോടെ ഉറ്റുനോക്കുന്നത്.  എന്താണന്നല്ലേ,  വമ്പന്‍ കമ്പനികളുടെ ഉത്പ്പാദന കേന്ദ്രങ്ങള്‍ സ്ഥാപിച്ചിരിക്കുന്ന ചെംഗ്ഡു,  ഷാങ്ഹായ് തുടങ്ങിയ നഗരങ്ങളില്‍ നിന്ന് 500 കി.മീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്.  അതായത് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാന്‍ നഗരത്തിനോട് ചേര്‍ന്നാണ് ആപ്പിള്‍ അടക്കമുള്ള കമ്പനികള്‍ ഉത്പ്പാദനം കേന്ദ്രം സ്ഥാപിച്ചിരിക്കുന്നതെന്നര്‍ത്ഥം. ഇവരുടെയെല്ലാം ഉത്പ്പാദനം നടക്കുന്നത് ചൈനയില്‍ നിന്നാണ് നടക്കുന്നത്.  കൊറോണ വൈറസിന്റെ ആഘാതത്തില്‍ ഈ കമ്പനികളെല്ലാം ഇപ്പോള്‍ വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്.  ആപ്പിളിന്റെ 10000 ത്തില്‍ പ്പരംതൊഴിലാളികളും ചൈനയിലുണ്ട്.  ചില്ലറി വില്‍പ്പന കേന്ദങ്ങളടക്കം ആപ്പിളിന് ചൈനയിലുണ്ട്.  ഇങ്ങനെ നീറുന്ന പ്രശ്‌നങ്ങളോടെയാണ് ലോക ബിസിനസ് കമ്പനികളും ടെക് കമ്പനികളും ഇപ്പോള്‍  കടന്നുപോകുന്നത്. ആപ്പിളിന്റെ പ്രധാന ഉത്പ്പന്നങ്ങളടക്കം ഐപ്പാട് അടക്കം ചൈനയിലാണ് നിര്‍മ്മിക്കുന്നത്.  

Author

Related Articles