News

സംസ്ഥാനത്ത് കൊറോണ റിപ്പോര്‍ട്ട് ചെയ്തതോടെ കേരളത്തിന്റെ വ്യാപാര മേഖലയ്ക്ക് തിരിച്ചടിയാകും; കൊച്ചി തുറമുഖം വഴിയുള്ള കയറ്റുമതി-ഇറക്കുമതി വ്യാപാരം മന്ദഗതിയിലേക്ക് നീങ്ങാനുള്ള സാധ്യതയും;കേരളം മാന്ദ്യത്തിലേക്ക് വീഴാനുള്ള കാരണങ്ങള്‍ വേറെയും; തീയേറ്ററുകള്‍ നാളെ മുതല്‍ അടച്ചിടുന്നതോടെ കേരളത്തിന് ഉണ്ടാകാന്‍ പോകുന്നത് വന്‍ നഷ്ടം; ചൈനയെ വിഴുങ്ങിയ കൊറോണ കേരളത്തെയും വിഴുങ്ങുമ്പോള്‍

തിരുവനന്തപുരം: കൊറോണ  വൈറസ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തതോടെ വലിയ ഭീതിയാണ് കേരളം  ഇപ്പോള്‍ അനുഭവിക്കുന്നത്.  ആഗോള സമ്പദ് വ്യവസ്ഥയെ ഒന്നാകെ ഭീതിയിലാഴ്ത്തിയ കൊറോണ കേരളത്തിന്റെ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുന്നുമെറപ്പാണ്. നിലവില്‍ സംസ്ഥാനത്ത് പന്ത്രണ്ടോളം പേര്‍ക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ ആകെ 50 പേര്‍ക്ക് കൊറോണ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം ആഗോളതലത്തില്‍ കൊറോണ വൈറസ് ബാധ മൂലം  4,000 പേരുടെ ജീവന്‍ പൊലിഞ്ഞുപോയിട്ടുണ്ട്. കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ചതോടെ ബിസിനസ് ഇടപാടുകളും,  മറ്റ് വ്യാപാര മേഖലയും താറുമാറാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം.  

പ്രധാനമായും കേരളത്തില്‍ നിന്നുള്ള ചെമ്മീന്‍, മത്സ്യ കയറ്റുമതി വ്യാപാരത്തെ  ഗുരുതരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. കൂട്ടം കൂടി നില്‍ക്കുന്നതടക്കമുള്ള നിയന്ത്രണങ്ങള്‍ സര്‍ക്കാറും, ആരോഗ്യ വകുപ്പും നിലവില്‍ കര്‍ശനമാക്കിയിട്ടുണ്ട്. കൊറോണ കേരളത്തില്‍ കൂടുതല്‍ റിപപ്പോര്‍ട്ട് ചെയ്തതോടെ കേരളത്തിന്റെ അടിസ്ഥാന മഖലയെ ഒന്നാകെ ബാധിക്കും. വൈറസ് മനുഷ്യന്റെ നിലനില്‍പ്പിനെ മാത്രമല്ല, കേരളത്തിന്റെ സാമ്പത്തിക അടിത്തറയെ തന്നെ ബാധിക്കും. 

കേരളത്തിലെ വിദേശവാണിജ്യം പ്രധാനമായും കൊച്ചി തുറമുഖം മുഖേനയാണ് നടക്കുന്നത്. കൊറോണ വൈറസ് കേരളത്തില്‍ സ്ഥിരീകരിച്ചതോടെ  കൊച്ചി തുറമുഖം വഴിയുള്ള വ്യാപാരം താറുമാറാകും. വൈറസ് പടരാനുള്ള സാധ്യത കണക്കിലെടുത്ത് വ്യാപാര ഇടപടാല്‍ ഗണ്യമായ കുറവാകും ഇനിയുണ്ടാവുക. സുഗന്ധവ്യഞ്ജനങ്ങള്‍, സമുദ്രോല്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിയില്‍ നല്ലൊരുഭാഗം സംഭാവനചെയ്യുന്നതിലൂടെ രാജ്യത്തിന്റെ കയറ്റുമതിയില്‍ കേരളം പ്രധാന പങ്ക് വഹിക്കുന്നു. ഈ വ്യാപാര മേഖലയ്‌ക്കെല്ലാം കൊറോണ പ്രത്യാഘാതം ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. 

തീയേറ്ററുകള്‍ പ്രദര്‍ശനം നിര്‍ത്തിവെച്ചു  

കേരളത്തിന്റെ വരുമാനത്തില്‍ മുഖ്യ പങ്ക് വഹിക്കുന്ന മേഖലയാണ് സിനിമാ വ്യവസായം. നാളെ മുതല്‍ കേരളത്തിലെ തീയേറ്ററുകള്‍ അടഞ്ഞുകിടക്കും. ഈ മാസം 30 വരെയാകും തീയേറ്ററുകള്‍ അടച്ചിടുക.ഇത് വഴി സര്‍ക്കാറിന്റെ വരുമാനത്തിലും, സിനിമാ മേഖലയ്ക്കും വലിയ തിരിച്ചടിയാണ് ഉണ്ടാകാന്‍ പോകുന്നത്. കൊറോണ വൈറസ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ഈ മേഖലയും നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കാന്‍ പോകുന്നത്.  മാത്രമല്ല നിരവധി സിനിമകളുടെ റിലീസ് മുടങ്ങിക്കിടക്കുന്നത് ഭീമമായ നഷ്ടമാകും സിനിമാ തീയേറ്റര്‍ മേഖലയ്ക്ക് ഉണ്ടാകാന്‍ പോകുന്നത്. മാത്രമല്ല വിനോദ സഞ്ചാര മേഖലയിലെ വരുമാനത്തിലടക്കം വലിയ തളര്‍ച്ചയാകും ഉണ്ടാകാന്‍ പോവുക.

കേരളത്തിലെ ഉപഭോഗ നിക്ഷേപ മേഖലയെല്ലാം താറുമായേക്കും.  കോഴി, ആട്, മാട് ആശ്രയിച്ചുള്ള ബിസിനസ് ഉടമകള്‍ക്ക് തിരിച്ചടിയാകും കേരളത്തില്‍ കൊറോണ വൈറസ് സ്ഥിരീകരണത്തോടെ ഉണ്ടാകാന്‍ പോകുന്ന തിരിച്ചടികളില്‍ പ്രധാനം.  മൃഗങ്ങളില്‍ നിന്ന് വൈറസ് ബാധ പടരാനുള്ള സാഹചര്യവും ഭീതിയുമായാണ് കോഴി, ഇറച്ചി ബിസിനസ് മേഖലയ്ക്ക് തിരിച്ചടിയുണ്ടാക്കാന്‍ പോകുന്നത്.

Author

Related Articles