കൊറോണ ഭീതി കമ്പനികള്‍ക്കുണ്ടാക്കിയത് ഭീമമായ നഷ്ടം; കണക്കുകള്‍ പുറത്ത് വരുമ്പോള്‍ തലയില്‍ കൈവെച്ച് പോകും ഓരോ ബിസിനസുകരാനും; ദലാല്‍ സ്ട്രീറ്റില്‍ കൊറോണ ഭീതി തന്നെ
കൊറോണ വൈറസ് ഭീതിയില്‍ ആഗോള തലത്തിലെ പ്രമുഖ കമ്പനികള്‍ക്കെല്ലാം വിപണി മൂലധനത്തില്‍ ഭീമമായ നഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞയാളഴ്ച്ചത്തെ കണക്കുകള്‍ വിലയിരുത്തി പറയുകയാണെങ്കില്‍ രാജ്യത്തെ പത്ത് മുന്‍നിര കമ്പനികള്‍ക്ക് മാത്രം 3.35 ലക്ഷം കോടി രൂപയുടെ നഷ്ടം വന്നിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
രാജ്യത്തെ ഏറ്റവും വലിയ കമ്പനികളിലൊന്നായ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂലധനത്തില്‍ മാത്രം ഉണ്ടായ നഷ്ടം 99,430.93 കോടി രൂപയാണ്. ഇതോടെ കമ്പനിയുടെ ആകെ വിപണി മൂലധനം 8.42 ലക്ഷം കോടി രൂപയിലേക്കാണ് ചുരുങ്ങിയത്. ടിസിഎസിന്റെ വിപണി മൂലധനത്തില്‍ ആകെ ഉണ്ടായ ഇടിവ് 58,293.29 കോടി രൂപയോളമാണ്. ഇതോടെ കമ്പനിയുടെ വിപണി മൂലധനം 7.50 ലക്ഷം കോടി രൂപയായി ചുരുങ്ങിയെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം എച്ച്ഡിഎഫ്സിയുടെ വിപണി മൂലധനത്തില്‍ മാത്രം ആകെ ഉണ്ടായ ഇടിവ് 33,222.99 കോടി രൂപയോളമാണ്. ഇതോടെ കമ്പനിയുടെ ആകെ വിപണി മൂലധനം 3.76 ലക്ഷം കോടി രൂപയായി ചുരുങ്ങി. ഹിന്ദുസ്ഥാന്‍ യുനിലിവറിന്റെ വിപണി മൂലധനത്തില്‍ 15,792.31 കോടി രൂപയോളം ഇടിഞ്ഞ് 4.70 ലക്ഷം കോടി രൂപയായി ചുരുങ്ങിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.
എന്നാല്‍ എച്ച്ഡിഎഫ്സിയുടെ വിപണി മൂലധനത്തില്‍ മാത്രം ഉണ്ടായ ഇടിവ് 21,369.47 കോടി രൂപയോളമാണ്. ഇതോടെ കമ്പനിയുടെ ആകെ വിപണി മൂലധനം 6.45 ലക്ഷം കോടി രൂപയായി.
മറ്റ് കമ്പനികളുടെ വപണി മൂലധനം ഇങ്ങനെ (വെള്ളിയാഴ്ച്ച വരെ - ഫിബ്രുവരി 28/2020)
കോട്ടക് മഹീന്ദ്ര ബാങ്ക് (3.09 ലക്ഷം കോടി)
ഭാരതി എയര്‍ടെല്‍ (11,702.17 കോടി)
ഐസിഐസിഐ ബാങ്ക് (3.21 ലക്ഷം കോടി)
എസ്ബിഐ (2.70 ലക്ഷം കോടി)
ഇന്നും നഷ്ടത്തിലേക്ക് വഴുതി വീണ് ഓഹരി വിപണി
ലോകമെമ്പാടുമായി കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3000 കവിയുകയും, ഇന്ത്യയില്‍ ഒരു ഇടവേളയ്ക്ക് ശേഷം രണ്ടുപേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതോടെ ഓഹരി വിപണി ഇന്ന് നഷ്ടത്തില്‍ അവസാനിച്ചു. യുഎ്സ് ഫെഡറല്‍ റിസര്‍വ്വ് പലിശ നിരക്ക് കുറക്കുമെന്ന പ്രഖ്യാപനം ഓഹരി വിപണിക്ക് ഇന്ന് രാവിലെ വ്യാപാരം തുടങ്ങുമ്പോള്‍ നേട്ടം ഉണ്ടായെങ്കില്‍ കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഓഹരി വിപണി ഇന്ന് നഷ്ടത്തില്‍ അവസാനിച്ചു.
മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് ഇന്ന് 153.27 പോയിന്റ് താഴ്ന്ന് അതായത് 0.40% ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി 38144.02 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 69 പോയിന്റ് താഴ്ന്ന് അതായത് 0.62 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി 11132.80 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 944 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1469 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ് രേഖപ്പെടുത്തുന്നത്. നിലവില്‍ 944 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1469 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലുമാണുള്ളത്.
എച്ച്സിഎല്‍ ടെക് (2.87%), എയ്ച്ചര്‍ മോട്ടോര്‍സ് (2.48%), നെസ്റ്റ്ലി (2.10%), ഐസിഐസിഐ ബാങ്ക് (1.78%), ഇന്‍ഫോസിസ് (1.28%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടം രേഖപ്പെടുത്തിയത്.
അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട ചില സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് നഷ്ടം രേഖപ്പെടുത്തി.
യെസ് ബാങ്ക് (8.82%), എസ്ബിഐ (5.15%), ടാറ്റാ സ്റ്റീല്‍ (4.64%), ഗെയ്ല് (4.55%), ഹിന്ദാല്‍കോ (3.94%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്.
അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട ആശയകുഴപ്പം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപടുകളാണ് രേഖപ്പെടുത്തിയത്. എസ്ബിഐ (1,917.29), റിലയന്‍സ് (1,775.04), ഐസിഐസിഐബാങ്ക് (1,449.58), ടാറ്റാ മോട്ടോര്‍സ് (1,399.28), ബജാജ് ഫിനാന്‍സ് (976.03) എന്നീ കമ്പനികളുടെ ഓഹരികളില്‍ ഭീമമായ ഇടപാടുകളാണ് രേഖപ്പെടുത്തിയത്.
എന്നാല്‍ ഇന്ന് ഒരുസമയത്ത് സെന്‍സെക്സ് 939 നഷ്ടത്തിലെത്തിയിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായിട്ടാണ് 153.27 പോയന്റ് നഷ്ടത്തില്‍ ഇന്ന് ക്ലോസ് ചെയ്തത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍