News

കൊറോണ വൈറസ് ഭീതിയില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയും; ഇന്ത്യയുടെ കയറ്റുമതി വ്യാപാര മേഖലയില്‍ ഏറെ ആശങ്ക; ആഗോള സമ്പദ് വ്യവസ്ഥയുടെ നടുവൊടിച്ച് കൊറോണ വൈറസ് ഭീതിപരത്തുമ്പോള്‍

ആഗോളതലത്തില്‍ പടര്‍ന്നുപിടിച്ച കൊറോണ വൈറസ് ഇന്ത്യന്‍  സമ്പദ് വ്യവസ്ഥയെയും ഗുരുതരമായി ബാധിക്കുമെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം ഇപ്പോള്‍ അഭിപ്രായപ്പെടുന്നത്. ആഗോള വിപണി കേന്ദ്രങ്ങളിലും ഇപ്പോള്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകള്‍ തുറന്നുകാട്ടുന്നത്. സാര്‍സ് വൈറസിന്റെ അതേ പ്രത്യാഘാതം തന്നെയാണ് കൊറോണ വൈറസില്‍ ഇപ്പോള്‍ പ്രതിഫലിച്ചിട്ടുള്ളത്. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ കയറ്റുമതി വ്യാപാരത്തെയും ഗുരുതരമായി ബാധിക്കുമെന്നാണ് വിപണി നിരീക്ഷകര്‍ ഒന്നടങ്കം ഇപ്പോള്‍ അഭിപ്രായപ്പെടുന്നത്.  യുഎസ്-ചൈനാ വ്യാപാര യുദ്ധത്തിന് ശേഷം ഇന്ത്യയടക്കമുള്ള ലോക രാജ്യങ്ങള്‍ അനുഭവിക്കാന്‍ പോകുന്ന ഏറ്റവും വലിയ പ്രതിസന്ധികും കൊറോണ വൈറസ്. 

2003 ല്‍  സാര്‍സ് വൈറസ് മൂലമുണ്ടാക്കിയ കെടുതികള്‍ എടുത്തുപറയേണ്ട ഒന്നാണ്.  ലോക സമ്പദ് വ്യവസ്ഥയും,  ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയും മാന്ദ്യത്തില്‍ നിന്ന് കരകയറാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് കൊറോണ വൈറസ് ലോകത്താകമാനം ഭീതി സൃഷ്ടിച്ചുകോണ്ട് മറ്റൊരു മാന്ദ്യത്തിലേക്ക് ഇന്ത്യയെയും ലോകത്തെയും തള്ളിവിട്ടത്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളത്. 2003 ലെ സാര്‍സ് പകര്‍ച്ചവ്യാധിയുടേതിന് സമാനമായി ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് മേല്‍ കൊറോണയും ശക്തമായ ആഘാതമേല്‍പ്പിച്ചേക്കാമെന്നാണ് എസ്ബിഐ ഇക്കോറാപ്പ് റിപ്പോര്‍ട്ട് ആശങ്കപ്പെടുന്നത്. ടൂറിസം, റീട്ടെയ്ല്‍ സേവന മേഖലകളെയാണ് സാര്‍സ് വൈറസ് വൈറസ് മൂലം ഗുരുതരമായി ബാധിച്ചതെന്നാണ് വിലയിരുത്തല്‍. അന്ന് 57 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന നഷ്ടമാണ് സാര്‍സ് വൈറസിന്റെ പ്രത്യാഘാതത്തില്‍ ലോകത്തില്‍ ഉണ്ടായിട്ടിള്ളത്.  എസ്ബിഐ പുറത്തിവിട്ട ഇക്കോറാപ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളത്.  

സാര്‍സ് വൈറസിനേക്കാള്‍ മരണ നിരക്ക് കൊറോണ വൈറസില്‍ ഉണ്ടാകില്ലെങ്കിലും ചൈനയുടെയും മറ്റ് ഏഷ്യന്‍ രാജ്യങ്ങളുടെയും വ്യവസായം, ഗാതാഗതം,  കയറ്റുമതി വ്യാപാരം എന്നീ മേഖലകളെയെല്ലാം ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.സാര്‍സ് വൈറസ് പൊട്ടിപ്പുറപ്പെട്ടത് മൂലം ചൈനയ്ക്ക് 20 ബില്യണ്‍ ഡോളറിന്റെ നഷ്ടം വന്നിട്ടുണ്ടെന്നാണ് ഏഷ്യന്‍ ഡിവലപ്മെന്റ് ബാങ്ക് ചൂണ്ടിക്കാട്ടിയിട്ടുള്ളത്.  ഇതേ ആഘാതം കൊറോണ വൈറസിലും ഉണ്ടായിട്ടുണ്ടെന്നാണ് ലോക സാമ്പത്തിക വിദഗ്ധരും ആഗോള സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടിയിട്ടുള്ളത്.  എന്നാല്‍ കൊറോണ വൈറസ് ബാധ ഏറ്റവുമധികം മുറിവുണ്ടാക്കിയിട്ടുള്ളത് വ്യോമയാന മേഖലയെയും,  ടൂറിസം മേഖലയെയുമാണെന്നാണ് വിലയിരുത്തല്‍.  എന്നാല്‍ ആഘാതം കൂടുതല്‍ കാലം നിലനില്‍ക്കില്ലെങ്കിലും ഇപ്പോഴുണ്ടായിട്ടുള്ള പരിക്കുകളും, ബിസിനസ് മേഖലകളിലുണ്ടായ നഷ്ടങ്ങളും നികത്തുക അത്ര എളുപ്പമല്ലെന്നാണ് വിലയിരുത്തല്‍.  

അതേസമയം കൊറോണ വൈറസിന്റെ ആഘാതം മൂലം ഇന്ത്യന്‍ കയറ്റുമതി രംഗത്ത് വലിയ ആശങ്കകളാണ് രൂപപ്പെട്ടിട്ടുള്ളത്. അന്താരാഷ്ട്ര തലത്തില്‍ വിവിധ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ യാത്രാ വിലക്കുകളും  പരിശോധനങ്ങളും, വ്യോമയാന രംഗത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രങ്ങളുമെല്ലാം ലോക വാണിജ്യ കേന്ദ്രങ്ങള്‍ക്ക് തിരിച്ചടിയുണ്ടാക്കി.ടൂറിസം, വ്യവസായം, ഭക്ഷ്യ വസ്തുക്കളുടെ കയറ്റുമതി, ബിസിനസ് ഇടപാടുകള്‍, വ്യവസായിക ഉത്പ്പാദനം എന്നീ മേഖലകളെല്ലാം ഇപ്പോള്‍ തളര്‍ച്ചയിലേക്ക് നീങ്ങിയെന്നാണ് വിലയിരുത്തല്‍. 

ഓഹരി വിപണി കേന്ദ്രങ്ങളും അനിശ്ചിതത്വത്തില്‍ 

 കൊറോണ വൈറസ് ഇന്ത്യയിലും പടരാന്‍ സാധ്യതയുണ്ടെന്ന ഭീതിയാണ് ഓഹരി വിപണി ഇന്ന് ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് നീങ്ങാന്‍ ഇടയാക്കിയത്.  വ്യൂഹാന്‍ യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന മലയാളിയായ വിദ്യാര്‍ഥിയില്‍ കൊറോണ വൈറസ് സ്ഥിരീകരിക്കപ്പെട്ടുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് ഭീതിയുണ്ടായിട്ടുള്ളത്. അതേസമയം കൊറോണ വൈറസ് മൂലം ആഗോള നിക്ഷേപത്തില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല,ആഗോള തലത്തിലെ കയറ്റുമതി, ഇറക്കുമതി വ്യപാരത്തെയും ഗുരുതരമായി ബാധിച്ചിട്ടുണ്ട്. നിലവില്‍ ചൈനയിലെ വിവിധ കമ്പനികള്‍  ഉത്പ്പാദനം നിര്‍ത്തിവെക്കുകയും ചെയ്തിട്ടുണ്ട്.  

ഇന്നലെ സെന്‍സെക്സ്  41198.66 ലേക്കെത്തി വ്യാപാരം അവസാനിച്ചപ്പോള്‍ ഇന്ന് മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 40913.82 ത്തിലേക്ക് ചുരുങ്ങിയാണ് വ്യാപാരം അവസാനിച്ചത്.  മുംബൈ ഓഹരി സൂചികയില്‍ ഇന്ന് 284.84 പോയിന്റ് ഇടിവ് രേഖപ്പെടുത്തി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 93.70 പോയിന്റ് താഴ്ന്ന്  12035.80 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 817 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1591 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

Author

Related Articles