കോവിഡ് -19 വ്യാപനം ഇന്ത്യയിലെയും യൂറോപ്പിലെയും ബിസ്സിനസിനെ ബാധിച്ചു: ടാറ്റാ സ്റ്റീൽ
മുംബൈ: കോവിഡ് -19 പകർച്ചാവ്യാധിയുടെ വ്യാപനം ഇന്ത്യയിലെയും യൂറോപ്പിലെയും ബിസിനസിനെയും പ്രവർത്തനത്തെയും സ്വാധീനിച്ചുവെന്ന് ടാറ്റാ സ്റ്റീൽ പറഞ്ഞു. നോവൽ കൊറോണ വൈറസ് ലോകമെമ്പാടും അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്നതിനാൽ ടാറ്റാ സ്റ്റീൽ അതിന്റെ ചില സൈറ്റുകളിൽ പ്രവർത്തനം കുറയ്ക്കുമെന്ന് ഒരു പ്രസ്താവനയിൽ പറഞ്ഞു.
വൈറസിന്റെ വ്യാപനത്തെ ചെറുക്കുന്നതിനായി 21 ദിവസം രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ച ഇന്ത്യയിൽ ഖനന പ്രവർത്തനങ്ങൾ സാധാരണഗതിയിൽ നടക്കുന്നുണ്ടെന്ന് കമ്പനി അറിയിച്ചു. എന്നാൽ ജംഷദ്‌പൂർ, കലിംഗനഗർ അങ്കുൽ (ടാറ്റ സ്റ്റീൽ ബിഎസ്‌എൽ), ഗമാഹ്രിയ (ടാറ്റ സ്റ്റീൽ ലോംഗ് പ്രൊഡക്റ്റുകൾ) എന്നിവിടങ്ങളിലെ ഉൽപാദനം കമ്പനി കുറച്ചിട്ടുണ്ട്. കാരണം ഉൽപ്പാദന-വിതരണ സൗകര്യങ്ങൾ താൽക്കാലികമായി നിർത്തിവച്ച് അറ്റകുറ്റപ്പണികൾ നടത്തിവരുകയാണ്. ഓട്ടോമോട്ടീവ്, കെട്ടിട നിർമ്മാണം, മറ്റ് ആവശ്യങ്ങൾ എന്നീ പ്രവർത്തനങ്ങൾ നിർത്തലാക്കിയതും ചരക്കുകൾ അയയ്ക്കുന്നതിനുള്ള നിയന്ത്രണങ്ങളും വിപണിയിലെ മോശം അവസ്ഥയും കണക്കിലെടുത്ത് ഉൽപ്പാദനവും കയറ്റുമതിയും വെട്ടിക്കുറച്ചിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.
യൂറോപ്പിൽ, ടാറ്റാ സ്റ്റീൽ യൂറോപ്പ് രാജ്യങ്ങളുടെ ദേശീയ മാർഗ്ഗനിർദ്ദേശങ്ങളുമായി സഹകരിക്കുന്നു. ഒപ്പം എല്ലാ സൈറ്റുകളിലുമുള്ള ജീവനക്കാർക്ക് അപകടസാധ്യത കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. സമൂഹത്തിന് സുപ്രധാനമായ ഉരുക്ക് ഉൽപന്നങ്ങളും ഭക്ഷണത്തിനുള്ള ആവശ്യം വർദ്ധിച്ചാൽ പാക്കേജ് ചെയ്ത ഭക്ഷണ സാധനങ്ങളും വിതരണം ചെയ്യുന്നത് തുടരാൻ കമ്പനി പ്രതിജ്ഞാബദ്ധമാണ് എന്ന് പ്രസ്താവനയിൽ പറയുന്നു.
സാധാരണ അവസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോൾ മൊത്തത്തിൽ യൂറോപ്യൻ സ്റ്റീൽ ആവശ്യകത കുത്തനെ കുറഞ്ഞു. യൂറോപ്യൻ കാർ നിർമ്മാതാക്കൾ ഉൾപ്പെടെയുള്ള ഞങ്ങളുടെ ഉപഭോക്താക്കളിൽ പലരും ഉൽപാദനം താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്. അതിനാൽ ടാറ്റാ സ്റ്റീൽ യൂറോപ്പ് ചില യൂറോപ്യൻ മില്ലുകളിലെ ഉത്പാദനം കുറച്ചിട്ടുണ്ട്.
ടാറ്റാ സ്റ്റീൽ യൂറോപ്പ് നിലവിൽ നാല് സ്റ്റീൽ നിർമ്മാണ കേന്ദ്രങ്ങളിലുടനീളം കുറഞ്ഞ ഉൽപ്പാദന നിലയിലാണ് പ്രവർത്തിക്കുന്നത്. അതേസമയം നെതർലാൻഡിലെ ഇജ്മുയിഡൻ, വെയിൽസിലെ പോർട്ട് ടാൽബോട്ട് എന്നിവിടങ്ങളിൽ നിന്ന് ഉപയോക്താക്കൾക്ക് വേണ്ടിയുള്ള സ്റ്റീലിന്റെ കയറ്റുമതി പുതുക്കിയ തലങ്ങളിൽ തുടരുകയാണ്. രണ്ട് വിപണികളിലേയും, വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യങ്ങളെക്കുറിച്ച് നിരന്തരം ജാഗ്രതയോടെ വീക്ഷിക്കുകയാണെന്നും സാഹചര്യങ്ങൾ സാധാരണ നിലയിലായിക്കഴിഞ്ഞാൽ വേഗത്തിൽ നടപടിയെടുക്കാൻ തയ്യാറാണെന്നും കമ്പനി പറഞ്ഞു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍