ഇപിഎഫ് നിയമങ്ങളിൽ ഇളവ്; ഇപിഎഫിലെ 75 ശതമാനം തുക പിന്‍വലിക്കാം; തൊഴിലാളികളുടെയും തൊഴിൽദാതാക്കളുടെയും മൂന്നുമാസത്തെ വിഹിതം സര്‍ക്കാര്‍ അടയ്ക്കും; പ്രഖ്യാപനങ്ങളുമായി ധനമന്ത്രി
ന്യൂഡല്‍ഹി: കൊറോണ വൈറസ് ലോക്ക് ഡൗൺ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന്, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിയമങ്ങളിൽ ഇളവ് വരുത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് നടത്തിയ പ്രഖ്യാപനമനുസരിച്ച്, ഒരു ഇപിഎഫ്‌ഒ വരിക്കാരന് 75% ബാലൻസ് അല്ലെങ്കിൽ മൂന്ന് മാസ വേതനം, ഏതാണോ കുറവ് അത് തിരികെ നൽകേണ്ടാത്ത അഡ്വാൻസായി പിൻവലിക്കാൻ കഴിയും. 4.8 കോടി ഇപിഎഫ് അംഗങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. തൊഴിലുടമയും ജീവനക്കാരും ചേർന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിലേക്ക് (ഇപിഎഫ്) അടയ്ക്കുന്ന 12 ശതമാനം വിഹിതം വരുന്ന തുക അടുത്ത മൂന്ന് മാസത്തേക്ക് കേന്ദ്ര സർക്കാർ നൽകും. 100 ജീവനക്കാർ വരെ ഉള്ള സ്ഥാപനങ്ങളിൽ ഇത് ബാധകമാണ്, അവരിൽ 90% പേരും 15,000 ൽ താഴെ വരുമാനം നേടുന്നവരും ആയിരിക്കണം.
കൊറോണ വൈറസ് ലോക്ക്ഡൗൺ മൂലം പാവപ്പെട്ടവരുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനായി ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് പ്രഖ്യാപിച്ച 1.7 ലക്ഷം കോടി രൂപയുടെ ഗരീബ് കല്യാൺ പാക്കേജിന്റെ ഭാഗമാണിത്. നേരിട്ടുള്ള കൈമാറ്റത്തിലൂടെ അടുത്ത മൂന്ന് മാസത്തേക്ക് വനിത ജൻ ധൻ അക്കൗണ്ട് ഉടമകൾക്ക് പ്രതിമാസം 500 രൂപ കേന്ദ്ര സർക്കാർ നൽകും. ഏകദേശം 20 കോടി അക്കൗണ്ട് ഉടമകൾക്ക് ഇത് ഗുണം ചെയ്യും. രാജ്യത്തെ എല്ലാ ജനങ്ങൾക്കും ബാങ്കിംഗ് സൗകര്യങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രധാൻ മന്ത്രി ജൻ ധൻ യോജന (പിഎംജെഡിവൈ) 2014 ഓഗസ്റ്റിൽ ആരംഭിച്ചത്.
കെട്ടിട നിർമ്മാണത്തിനും മറ്റ് നിർമാണ തൊഴിലാളികൾക്കുമായി ഒരു ക്ഷേമനിധി ഉണ്ട്. 3.5 കോടി രജിസ്റ്റർ ചെയ്ത തൊഴിലാളികളും 31,000 കോടി രൂപയുമുണ്ട് ഈ ക്ഷേമനിധിയിൽ. ഈ തൊഴിലാളികളെ സാമ്പത്തിക നാശത്തിൽ നിന്ന് സംരക്ഷിക്കാൻ ഈ ഫണ്ട് വിനിയോഗിക്കാൻ സർക്കാർ സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകുമെന്നും സീതാരാമൻ പറഞ്ഞു. കൊറോണ വൈറസിന്റെ വ്യാപനത്തിനെതിരെ പോരാടുന്നതിന് ആവശ്യമായ എല്ലാത്തരം മെഡിക്കൽ, സ്ക്രീനിംഗ് പ്രവർത്തനങ്ങൾക്കും അനുബന്ധമായി മിനറൽ ഫണ്ട് വിനിയോഗിക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചു. ജൻ ധൻ ബാങ്ക് അക്കൗണ്ടില്ലാത്ത ദരിദ്രരെ സഹായിക്കാൻ ശ്രമിക്കുമെന്നും ഒരു ചോദ്യത്തിന് മറുപടിയായി മന്ത്രി കൂട്ടിച്ചേർത്തു.
ഈ പദ്ധതികൾ ഉടനടി പ്രാബല്യത്തിൽ വരും. ഏപ്രിൽ 1 മുതൽ ആളുകൾക്ക് ആനുകൂല്യങ്ങൾ ലഭിക്കുമെന്നും സീതാരാമൻ പറഞ്ഞു. 1,000 രൂപ വീതം 3 കോടി ദരിദ്രരായ മുതിർന്ന പൗരന്മാർ, പാവപ്പെട്ട വിധവകൾ, പാവപ്പെട്ട വികലാംഗർ എന്നിവർക്ക് എക്സ് ഗ്രേഷ്യ ഇനത്തിൽ നൽകുമെന്നും മന്ത്രി വ്യക്തമാക്കി. ബ്രിട്ടീഷ് ബ്രോക്കറേജ് ബാർക്ലേസിന്റെ റിപ്പോർട്ടിൽ കൊവിഡ്-19 ലോക്ക്ഡൌണിന്റെ സർക്കാരിന്റെ ചെലവ് 9 ലക്ഷം കോടി രൂപ അല്ലെങ്കിൽ ജിഡിപിയുടെ 4 ശതമാനം ആണെന്ന് പറയുന്നു. 100 മില്യണിലധികം ദരിദ്രരുടെ അക്കൗണ്ടുകളിലേക്ക് പണം നേരിട്ട് നിക്ഷേപിക്കുന്നതിനും ലോക്ക്ഡൌൺ ബാധിച്ച ബിസിനസ്സുകളെ പിന്തുണയ്ക്കുന്നതിനും സാമ്പത്തിക പാക്കേജ് ഉപയോഗിച്ചേക്കാമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍