എയര്‍ബസ് ജീവനക്കാര്‍ക്കും കൊറോണയുടെ ആഘാതം; 3,000 പേരെ പിരിച്ചുവിട്ടേക്കുമെന്ന് സൂചന
ന്യൂഡല്‍ഹി: കൊറോണ വൈറസ് ഉയര്‍ത്തിയ പ്രതിസന്ധിയില്‍ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെട്ടതായി യൂറോപ്യന്‍ വിമാന നിര്‍മ്മാണ കമ്പനി എയര്‍ബസ്. കമ്പനിക്ക് കീഴില്‍ ജോലി ചെയ്യുന്ന 1.35 ലക്ഷം പേരാണ് ലോകത്താകമാനം ഉള്ളത്. ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാന്‍ ജീവനക്കാരെ പിരിച്ചുവിടേണ്ടി വരുമെന്ന് അറിയിച്ചിരിക്കുകയാണ് കമ്പനി.
കമ്പനിയുടെ പക്കലുള്ള പണം അതിവേഗം ചോര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് ജീവനക്കാര്‍ക്ക് വെള്ളിയാഴ്ച അയച്ച കത്തില്‍, എയര്‍ബസിന്റെ ചീഫ് എക്സിക്യുട്ടീവ് ഗില്ലോമി ഫോറി പറഞ്ഞു. യൂറോപ്പില്‍ സര്‍ക്കാരുകള്‍ കമ്പനികള്‍ക്ക് നിയന്ത്രിതമായ രീതിയില്‍ ജീവനക്കാരെ താത്കാലികമായി അവധിയില്‍ അയക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. 3,000 പേരെ ഇങ്ങനെ താത്കാലികമായി പിരിച്ചുവിടും.
അതേസമയം 2007 ലേതിന് സമാനമായി കമ്പനി പതിനായിരം പേരെ പിരിച്ചുവിട്ടേക്കും എന്നാണ് മേഖലയില്‍ നിന്നുള്ള സൂചനകള്‍. നിലനില്‍പ്പ് പ്രതിസന്ധിയിലായ വ്യവസായ -വാണിജ്യ മേഖലകളെ സഹായിക്കാന്‍ സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കാന്‍ യൂറോപ്പിലെ വിവിധ സര്‍ക്കാരുകളുമായി എയര്‍ബസ് പ്രതിനിധികള്‍ സംസാരിക്കുന്നുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍