മൊത്തവില പണപ്പെരുപ്പത്തില്‍ നേരിയ വര്‍ധന
ന്യൂഡല്‍ഹി: മൊത്തവില പണപ്പെരുപ്പത്തില്‍ നേരിയ വര്‍ധന. ജൂലൈയിലെ 11.16 ശതമാനമാനത്തില്‍ നിന്ന് ആഗസ്റ്റില്‍ 11.39 ശതമാനമായാണ് കൂടിയത്. മിനറല്‍ ഓയില്‍, ക്രൂഡ് പെട്രോളിയം, പ്രകൃതി വാതകം, നിര്‍മിച്ചെടുക്കുന്ന ലോഹ വസ്തുക്കള്‍, വസ്ത്രം, രാസപദാര്‍ഥങ്ങള്‍ എന്നിവയുടെ വില വര്‍ധിച്ചതാണ് പണപ്പെരുപ്പം കൂടാന്‍ കാരണമായത്.
എന്നാല്‍, ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം ഈ കാലയളവില്‍ കുറഞ്ഞു. തുടര്‍ച്ചയായി രണ്ടു മാസം കുറഞ്ഞുകൊണ്ടിരുന്ന മൊത്തവില പണപ്പെരുപ്പമാണ് ആഗസ്റ്റില്‍ കൂടിയത്. ക്രൂഡ് പെട്രോളിയം, പ്രകൃതി വാതകം എന്നിവക്കു മാത്രം 40.3 ശതമാനം വിലവര്‍ധിച്ചു. റിസര്‍വ് ബാങ്ക് തിങ്കളാഴ്ച പുറത്തുവിട്ട ചില്ലറ വില പണപ്പെരുപ്പതോത് 5.3 ശതമാനമായിരുന്നു. ജൂലൈയിലെ 5.59 ശതമാനത്തില്‍നിന്നാണ് 5.3ലേക്ക് കുറഞ്ഞത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍