ഇന്ത്യയുടെ സ്റ്റീല്‍ ഉത്പാദനത്തില്‍ വന്‍ ഇടിവ്; 3 ശതമാനം ഇടിഞ്ഞ് 9.3 മില്യണ്‍ ടണ്ണായി; ചൈനയുടെ സ്റ്റീല്‍ ഉത്പാദനം 84.3 മില്യണ്‍ ടണ്‍; മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 7.2 ശതമാനം വര്‍ധന
ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്റ്റീല്‍ ഉത്പാദനത്തില്‍ കുറവ് വന്നതായി വേള്‍ഡ് സ്റ്റീല്‍ അസോസിയേഷന്റെ ഔദ്യോഗിക പ്രഖ്യാപനം. ഇന്ത്യയുടെ ക്രൂഡ് സ്റ്റീല്‍ ഉത്പാദനം ഈ വര്‍ഷം ജനുവരിയില്‍ 3.26 ശതമാനം ഇടിഞ്ഞ് 9.288 മില്യണ്‍ ടണ്ണായി. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ 9.591 മില്യണ്‍ ടണ്ണായിരുന്നു ക്രൂഡ് സ്റ്റീല്‍ ഉത്പാദനം എന്നും ആഗോള വ്യവസായ സ്ഥാപനം ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
2020 ജനുവരിയില്‍ 64 രാജ്യങ്ങളില്‍ ക്രൂഡ് സ്റ്റീല്‍ ഉത്പാദനം 154.4 മില്യണ്‍ ടണ്ണായിരുന്നു. 2019 ജനുവരിയുമായി താരതമ്യം ചെയ്യുമ്പോള്‍ 2.1 ശതമാനത്തിന്റെ വര്‍ധനയാണിത്. ലോകത്തിലെ ഏറ്റവും വലിയ ഉരുക്ക് ഉത്പാദന രാജ്യമായ ചൈന ജനുവരിയില്‍ 84.3 മില്യണ്‍ ടണ്‍ ക്രൂഡ് സ്റ്റീല്‍ ഉത്പാദനം റിപ്പോര്‍ട്ട് ചെയ്തു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 7.2 ശതമാനം വര്‍ധിച്ചിട്ടുണ്ട്.
പരിഗണനയിലുള്ള കാലയളവില്‍ ജപ്പാന് 8.2 മില്യണ്‍ ടണ്‍ ക്രൂഡ് സ്റ്റീല്‍ ഉത്പാദിപ്പിച്ചു. എന്നാലിത് 2019 ജനുവരിയില്‍ നിന്ന് 1.3 ശതമാനം ഇടിവാണ് രേഖപ്പെടുത്തുന്നത്. ദക്ഷിണ കൊറിയയുടെ ക്രൂഡ് സ്റ്റീല്‍ ഉല്പാദനം 2020 ജനുവരിയില്‍ 5.8 മില്യണ്‍ ടണ്‍ ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് എട്ട് ശതമാനം കുറവാണുണ്ടായത്. ലോകത്തെ സ്റ്റീല്‍ ഉല്പാദനത്തിന്റെ ഏകദേശം 85 ശതമാനവും വേള്‍ഡ്സ്റ്റീല്‍ അംഗങ്ങള്‍ പ്രതിനിധീകരിക്കുന്നതാണ്. 10 വലിയ സ്റ്റീല്‍ ഉത്പാദക കമ്പനികളില്‍ 9 എണ്ണവും, ദേശീയ, പ്രാദേശിക സ്റ്റീല്‍ വ്യവസായ അസോസിയേഷനുകള്‍, സ്റ്റീല്‍ ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെ 160 ഓളം സ്റ്റീല്‍ ഉല്പാദകരാണ് വേള്‍ഡ്സ്റ്റീല്‍ അംഗങ്ങളായിട്ടുള്ളത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍