ക്രിപ്റ്റോ കറന്‍സി വിനിമയത്തില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് കമ്പനികള്‍ ആര്‍ബിഐയെ സമീപിച്ചു
മുംബൈ: ക്രിപ്റ്റോ കറന്‍സിയുടെ ഇന്ത്യയിലെ വിനിമയ സ്ഥിതിയും നികുതിയും സംബന്ധിച്ച് വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് ക്രിപ്റ്റോ എക്സ്ചേഞ്ചുകള്‍ റിസര്‍വ് ബാങ്കിനെ സമീപിച്ചു. ഇന്ത്യയില്‍ ക്രിപ്റ്റോ കറന്‍സിയുടെ നിരോധനം നീക്കി സുപ്രീംകോടതി ഉത്തരവിറക്കിയെങ്കിലും റിസര്‍വ് ബാങ്ക് ഇതുവരെ ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നാണ് ബാങ്കുകള്‍ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ക്രിപ്റ്റോ ഇടപാടുകളില്‍ നിന്ന് ബാങ്കുകള്‍ വിട്ടുനില്‍ക്കുകയാണ്.
ഈ സാഹചര്യത്തിലാണ് ക്രിപ്റ്റോ ഏജന്‍സികള്‍ വ്യക്തത തേടി ആര്‍ബിഐക്ക് കത്തയച്ചിരിക്കുന്നത്. ഇതിനുപുറമെ ഉത്പന്നം, കറന്‍സി, ചരക്ക്, സേവനം ഇതില്‍ ഏതു വിഭാഗത്തിലാണ് ജിഎസ്ടിയില്‍ ക്രിപ്റ്റോ കറന്‍സിയെ ഉള്‍പ്പെടുത്തുന്നതെന്നും ഇവര്‍ വ്യക്തത തേടിയിട്ടുണ്ട്. 2019-ല്‍ പരോക്ഷ നികുതി വകുപ്പ് ചില ക്രിപ്റ്റോ കറന്‍സി പ്ലാറ്റ്ഫോമുകളില്‍ നികുതി സംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നു. ഇതു മുന്‍നിര്‍ത്തിയാണ് വ്യക്തത തേടിയിരിക്കുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍