നാല് ശതമാനം ഡിഎ വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍; ഇതോടെ ബേസിക് പേ 17 ശതമാനത്തില്‍ നിന്നും 21 ശതമാനത്തിലേക്ക്; കേന്ദ്ര ഗവണ്മെന്റ് ഉദ്യോഗസ്ഥര്‍ക്ക് ആശ്വാസം
ന്യൂഡല്‍ഹി: കേന്ദ്ര ഗവണ്മെന്റ് ഉദ്യോഗസ്ഥര്‍ക്ക് ആശ്വാസമായി പുതിയ സര്‍ക്കാര്‍ പ്രഖ്യാപനം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ക്ഷാമബത്ത (ഡിയേര്നസ് അലവന്‍സ്) നാല് ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനമായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യാബിനറ്റ് മീറ്റിംഗിലാണ് തീരുമാനം എടുത്തത്.
17 ശതമാനമായിരുന്ന ബേസിക് പേ/ പെന്ഷന് തുക 21 ശതമാനമാക്കി ഉയര്‍ത്തിയിട്ടുണ്ട്. അതായത് ക്ഷാമബത്ത 4 ശതമാനം വര്‍ധിപ്പിച്ചു എന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കര് പറഞ്ഞു. നിലവില്‍ കുറഞ്ഞത് 50 ലക്ഷത്തോളം വരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും 65 ലക്ഷത്തോളമുള്ള പെന്‍ഷനായ ആളുകള്‍ക്കും ഉപകരിക്കുന്നതാണ് ഈ തീരുമാനം. ജനുവരി 1 മുതലാണ് ഇത് പ്രാബല്യത്തില്‍ വരുക. ഖജനാവിലെ ഏതാണ്ട് 14,500 കോടി രൂപയാണ് ഇതിനായി ചെലവ് വരുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍