കോവിഡ് ലോക്ക്ഡൗണ്‍ ലൈഫ് ഇന്‍ഷുറന്‍സ് ക്ലെയിമുകളെയും ബാധിച്ചു; ക്ലെയിമുകള്‍ 20 ശതമാനം ചുരുങ്ങി
മരണത്തെതുടര്‍ന്നുള്ള ഇന്‍ഷുറന്‍സ് ക്ലെയിമില്‍ ഈ വര്‍ഷം 20 ശതമാനം കുറവുണ്ടായതായി ഇന്‍ഷുറന്‍സ് കമ്പനികള്‍. കോവിഡ് വ്യാപനത്തെതുടര്‍ന്നുള്ള അടച്ചിടല്‍ മൂലം വീട്ടില്‍ തന്നെ തുടരാന്‍ നിര്‍ബന്ധിതമായതാണ് മരണനിരക്ക് കുത്തനെ കുറയാന്‍ കാരണം. ഈ കാലയളവില്‍ അപകട മരണനിരക്കിലും കുറവുണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
അപകടം, കൊലപാതകം, ആത്മഹത്യ എന്നിവയില്‍ 35 മുതല്‍ 40ശതമാനംവരെ കുറവുണ്ടായതായാണ് കണക്ക്. യാത്രാ നിയന്ത്രണംമൂലം വാഹന ഗതാഗതംകുറഞ്ഞത് അപകടമരണത്തിന്റെ തോതുകുറച്ചു. മരണത്തെതുടര്‍ന്ന് ക്ലയിംചെയ്യാനുള്ള അവസരംകുറഞ്ഞതും കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. നിയന്ത്രണം പിന്‍വലിച്ചതോടെ പലരും ക്ലെയ്മുമായി കമ്പനികളെ സമീപിച്ചുതുടങ്ങിയിട്ടുണ്ട്.
ഓണ്‍ലൈനില്‍ ക്ലെയിം രേഖകള്‍ നല്‍കാനുള്ള സൗകര്യമുണ്ടെങ്കിലും പലരും ഇത് പ്രയോജനപ്പെടുത്തിയിട്ടില്ല. ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍, ടാറ്റ എഐഎ തുടങ്ങിയ ലൈഫ് ഇന്‍ഷുറന്‍സ്കമ്പനികള്‍ ആവശ്യപ്പെട്ടാല്‍ വീടുകളിലെത്തി ക്ലെയിമിനുള്ള രേഖകള്‍ ശേഖരിക്കുമെന്ന് ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്. ക്ലെയിം ചെയ്യുന്നതിന് വാട്സാപ്പ്, ചാറ്റ്ബോട്ട് സൗകര്യങ്ങളും കമ്പനികള്‍ ഒരുക്കിയിട്ടുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍