പ്രതിരോധ വ്യാവസായിക മേഖലയിലേക്ക് ഒഴുകിയെത്തിയ എഫ്ഡിഐ നിക്ഷേപം 2.18 മില്യണ്‍ ഡോളര്‍
ന്യൂഡല്‍ഹി:പ്രതിരോധ വ്യാവസായ മേഖലയിലേക്ക് ഒഴുകിയെത്തിയ പ്രത്യക്ഷ വിദേശ നിക്ഷേപത്തിന്റെ കണക്കുകള്‍ പുറത്തുവിട്ടു. 2018-2019 സാമ്പത്തിക വര്‍ഷം പ്രതിരോധ വ്യവസായ മേഖലയിലേക്ക് ഒഴുകിയെത്തിയെ പ്രത്യക്ഷ വിദേശ നിക്ഷേപം (എഫ്ഡിഐ) 2.18 മില്യണ്‍ ഡോളറാണെന്ന് കേന്ദ്ര വാണിജ്യ വ്യാവസായിക വകുപ്പ് മന്ത്രി പീയൂഷ് ഗോയല്‍ ലോക്സഭയിലെ ചോദ്യോത്തര വേളയില്‍ വ്യക്തമാക്കി. കണക്കുകള്‍ പ്രകാരം 2014-2015 സാമ്പത്തിക വര്‍ഷങ്ങളില്‍ 0.08 മില്യണ്‍ ഡോളറും, 2015-2016 സാമ്പത്തിക വര്‍ഷം 0.120 മില്യണ്‍ ഡോളറും, 2017-2018 കാലയളവില്‍ 0.01 മില്യണും പ്രതിരോധ വ്യാവസായ മേഖലയിലേക്ക് ഒഴുകിയെത്തിയെന്നാണ് പറയുന്നത്.
അതേസമയം രാജ്യത്താകെ ഒഴുകിയെത്തിയ ആകെ വിദേശ നിക്ഷേപത്തിന്റെ കണക്ക് 44.37 ബില്യണ്‍ ഡോളറാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ആകെ വരുന്ന വിദേശ നിക്ഷേപത്തില്‍ ഒരു ശതമാനം ഇടിവ് രേഖപ്പെടുത്തിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. വിദേശ നിക്ഷേപത്തില്‍ വന്‍ ഇടിവാണ് നിലവില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍