രാജ്യത്ത് ഇടിഎഫുകളോടുള്ള താല്പര്യം വര്‍ധിക്കുന്നു; 9.1 ശതമാനമായി വര്‍ധിച്ചു
രാജ്യത്ത് എക്സ്ചേഞ്ച് ട്രേഡഡ് പദ്ധതികളോടുള്ള (ഇടിഎഫ്) നിക്ഷേപ താല്പര്യം വര്‍ധിക്കുന്നു. രണ്ടു വര്‍ഷം മുന്‍പ് ആകെ മ്യൂചല്‍ ഫണ്ടുകളുടെ 2.2 ശതമാനം മാത്രമായിരുന്ന ഇടിഎഫുകള്‍ 2020-ന്റെ ആദ്യ ത്രൈമാസത്തില്‍ 9.1 ശതമാനമായി വര്‍ധിച്ചുവെന്ന് എസ് ആന്റ് പി ഡോ ജോണ്‍സിന്റെ ദക്ഷിണേഷ്യാ മേധാവി കോയല്‍ ഘോഷ് ചൂണ്ടിക്കാട്ടി.
നേരിട്ടുള്ള നിക്ഷേപത്തിന്റെ സ്ഥാനത്ത് പരോക്ഷ നിക്ഷേപങ്ങള്‍ കൂടി പരിഗണിക്കാനുള്ള താല്പര്യമാണിതു കാണിക്കുന്നത്. അഞ്ചു വര്‍ഷം മുന്‍പ് ഇത്തരത്തിലുള്ള 57 പദ്ധതികളിലായി വെറും രണ്ടു ബില്യണ്‍ ഡോളര്‍ മൂല്യമുള്ള നിക്ഷേപങ്ങള്‍ മാത്രമായിരുന്നു കൈകാര്യം ചെയ്തിരുന്നത്. ഇപ്പോള്‍ 86 പദ്ധതികളിലായി 25 ബില്യണ്‍ മൂല്യമുള്ള നിക്ഷേപങ്ങളാണ് കൈകാര്യം ചെയ്യുന്നത്.
വൈവിധ്യവല്‍ക്കരണം അടക്കം പല നേട്ടങ്ങളും നല്കുന്നതു കൂടിയാണ് ഇടിഎഫ് പദ്ധതികളിലെ നിക്ഷേപങ്ങള്‍. ഇപ്പോഴത്തെ അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ നഷ്ടസാധ്യത കുറക്കുന്നതില്‍ ഇത്തരം നിക്ഷേപങ്ങള്‍ക്ക് ഏറെ പ്രസക്തിയുമുണ്ടെന്ന് കോയല്‍ ഘോഷ് പറഞ്ഞു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍