News

വിമാന സര്‍വീസ് കുറഞ്ഞു; ടിക്കറ്റ് നിരക്ക് ഉയരാന്‍ സാധ്യത; ഡിജിസിഎ എയര്‍ലൈന്‍ കമ്പനികളുമായി ഇന്ന് ചര്‍ച്ച നടത്തും

ന്യൂഡല്‍ഹി: വിമാന കമ്പനികളുടെ സാമ്പത്തിക പ്രതിസന്ധി മൂലം  രാജ്യത്തെ വിമാന ടിക്കറ്റ് നിരക്ക് ഉയരാന്‍ സാധ്യത. ടിക്കറ്റ് നിരക്ക് ഉയരുന്നത് നിയന്ത്രിക്കാനും നടപടികള്‍ എടുക്കാനും ഡിജിസി എയര്‍ലൈന്‍ കമ്പനികളുടെ യോഗം ഇന്ന് വിളിച്ച് ചേര്‍ക്കും. സ്‌പൈസ് 12 ബോയിങ് 737 വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തിയതും, ജെറ്റ് എയര്‍വേസിന്റെ കടബാധ്യത ഉയര്‍ന്നതും ജെറ്റിന്റെ സര്‍വീസുകള്‍ മുടങ്ങിയത് കാരണം ടിക്കറ്റ് നിരക്ക് ഉയരുന്നതിന് കാരണമായേക്കും. സര്‍വീസ് നിര്‍ത്തലാക്കിയത് മൂലം യാത്രക്കാരെല്ലാം വലിയ പ്രതിസന്ധിയാണ് ഇപ്പോള്‍ നേരിടുന്നത്. 

സ്‌പൈസ് ജെറ്റിന്റെയും, ജെറ്റ് എര്‍വേയ്‌സിന്റെ വിമാന ടിക്കറ്റ് ഉയരാന്‍ സാധ്യതയുണ്ടെന്നാണ് അറിവ്. എത്യോപ്യന്‍ എയര്‍ലൈനില്‍ ലോകത്തെ നടുക്കിയ വിമാന അപകടം മൂലം ബോയിങ് 737 മാക്‌സ് വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തലാക്കാന്‍ ഡിജിസിഎ ഉത്തരവിട്ടിരുന്നു. ഇതോടെയാണ് സ്‌പൈസ് ജെറ്റിന്റെ വിമാന സര്‍വീസ് പകുതിയും നിര്‍ത്തലാക്കിയത്. ബോയിങ്ങ്   737 മാക്‌സ് വിമാനങ്ങള്‍ ഉപയോഗിക്കുന്ന രണ്ട് കമ്പിനകളാണ് ജെറ്റ് എയര്‍വേസും, സ്‌പൈസ് ജെറ്റും. ഇതോടെ വ്യാമോയാന യാത്രാ സര്‍വീസ് കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങിയേക്കുമെന്നാണ് സൂചന.

 ജെറ്റിന്റെ അബുദാബിയിലേക്കുള്ള സര്‍വീസ് എത്തിഹാദ് പിന്‍വലിച്ചതോടെ ഇന്ത്യന്‍ വ്യോമയാന യാത്രാ സര്‍വീസില്‍ കൂടുതല്‍ പ്രതിസന്ധി കനപ്പെട്ടു വരാനും സാധ്യതയുണ്ട്. ടിക്കറ്റ് നിരിക്കുകള്‍ വര്‍ധിക്കാനുള്ള സാഹചര്യമാണ് പ്രധാനമായും ഉള്ളത്. ിഇതെല്ലാം പരിഹരിക്കാന്‍ വേണ്ടി ഡിജിസിഎ നിര്‍ണായക യോഗം എയര്‍ലൈന്‍ കമ്പയുമായി ചര്‍ച്ച നടത്താന്‍ വിളിച്ച് ചേര്‍ത്തത്. ടിക്കറ്റ് നിരക്ക് വര്‍ധിക്കുന്നതും, യാത്ര സര്‍വീസുകള്‍ കുറഞ്ഞതോടെ  യാത്രക്കാര്‍ ആശങ്കയിലാണിപ്പോള്‍.

 

Author

Related Articles