പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ധന; ഒപെക് രാഷ്ട്രങ്ങള്‍ ഉത്പ്പാദനം കുറച്ചത് തിരിച്ചടിയാകുന്നു; ഇന്ധന പ്രതിസന്ധി രൂക്ഷമാകുമോ?
തിരുവനന്തപുരം: ഇന്ധന വില വീണ്ടും വര്‍ധിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്തെ വിവിധയിടങ്ങളില്‍ പെട്രോളിന് 13 പൈസയോളമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. ഡല്‍ഹിയില്‍ പെട്രോളിന് ലിറ്ററിന് 75.04 രൂപയും, മുംബൈയില്‍ 67.75 രൂപയുമാണ് രേഖപ്പെടുത്തിയത്. മുംബൈയില്‍ പെട്രോളിന് 80.69 രൂപയും, ഡീസലിന് 67.78 രൂപയുമാണ്. അതേസമയം കൊച്ചിയില്‍ പെട്രോളിന് 77 രൂപ 12 പൈസയും ഡീസലിന് 72 രൂപ 53 പൈസയുമാണ് ഇന്നത്തെ നിരക്ക്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കാണ് ഇന്ധനവില എത്തിയിരിക്കുന്നത്.
കഴിഞ്ഞ 15 ദിവസത്തിനിടെ പെട്രോളിന് 30 പൈസയും ഡീസലിന് ഒരുരൂപ 83 പൈസയും ഉയര്‍ന്നിട്ടുണ്ട്. ആഗോളവിപണിയിലെ ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നതാണ് രാജ്യത്തെ ഇന്ധനവില ഉയരാന്‍ കാരണം. ആഗോളവിപണിയില്‍ ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 0.21 ശതമാനം കൂടി 67.01 ഡോളറിലെത്തി. കഴിഞ്ഞ ആഴ്ച 66 ഡോളറായിരുന്നു ബ്രെന്‍ഡ് ക്രൂഡിന്റെ നിരക്ക്.
ആഗോളവിപണിയില്‍ ഉപഭോഗം കൂടിയതും ഒപെക് രാഷ്ട്രങ്ങള്‍ എണ്ണ ഉത്പാദനം കുറച്ചതും ഇന്ധനവില ഉയരാന്‍ ഇടയാക്കുന്നുണ്ട്. പുതിയ നിരക്ക് പ്രകാരം തിരുവനന്തപുരത്ത് പെട്രോളിന് 78.48 രൂപയും ഡീസലിന് 72.91 രൂപയും നല്‍കണം. കൊച്ചിയില്‍ പെട്രോളിന് 77.12 രൂപയും ഡീസലിന് 71.53 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 77.45 രൂപയും ഡീസലിന് 71.87 രൂപയുമായിരിക്കും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍