വിമാനയാത്രയുടെ നിരക്ക് വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍; ടിക്കറ്റിന് 5600 രൂപ വരെ വര്‍ധിച്ചേക്കും
മുംബൈ: വിമാനയാത്രയുടെ നിരക്ക് വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. നിരക്ക് വര്‍ധന ഗതാഗത സംവിധാനത്തെ കൂടുതല്‍ ചിലവേറിയതാക്കും. 5600 രൂപ വരെ ടിക്കറ്റിന് വര്‍ധിപ്പിക്കാനാണ് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയത്. ഇന്ധന വിലയാണ് നിരക്ക് വര്‍ധനവിന്റെ കാരണം.
ഇത് സ്വാഭാവികമായ വര്‍ധനയാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. 180 മിനുട്ട് മുതല്‍ 210 മിനുട്ട് വരെയുള്ള വിമാന യാത്രക്ക് നിലവില്‍ 18600 രൂപയാണ് വില. ഇത് 24200 രൂപയാവും. 5600 രൂപ വര്‍ധിക്കും. ഏറ്റവും ചെറിയ റൂട്ടില്‍ ടിക്കറ്റ് നിരക്കില്‍ 200 രൂപ വര്‍ധിക്കും.
ആഭ്യന്തര യാത്രകള്‍ക്ക് ഏറ്റവും കുറഞ്ഞ നിരക്ക് 2200 ഉം ഏറ്റവും ഉയര്‍ന്ന നിരക്ക് 7800 മായി നിശ്ചയിച്ചിട്ടുണ്ട്. 2000 രൂപ മുതല്‍ 6000 രൂപ വരെയാണ് നിലവിലെ വില. ദീര്‍ഘദൂര വ്യോമയാത്രകള്‍ക്ക് നിലവിലെ നിരക്ക് 7200 രൂപ മുതല്‍ 24200 രൂപ വരെയായും നിശ്ചയിച്ചു. നേരത്തെ ഇത് 6500 രൂപ മുതല്‍ 18600 രൂപ വരെയായിരുന്നു.
കൊവിഡിനെ തുടര്‍ന്ന് എല്ലാ തരം വിമാനയാത്രളും മാര്‍ച്ച് 25 മുതല്‍ നിര്‍ത്തലാക്കിയിരുന്നു. പിന്നീട് മെയ് 25 മുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ ആരംഭിച്ചു. ഇപ്പോള്‍ കൊവിഡിന് മുന്‍പത്തെ പോലെ വിമാനയാത്ര സജീവമാകുന്ന സാഹചര്യത്തിലാണ് നിരക്ക് വര്‍ധനയുടെ തീരുമാനം കൈക്കൊണ്ടതെന്നാണ് മന്ത്രാലയ വിശദീകരണം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍