ടെലികോം കമ്പനികള്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കാന്‍ കേന്ദ്ര നീക്കം
ന്യൂഡല്‍ഹി: ടെലികോം കമ്പനികള്‍ക്കെതിരെ കോടതികളിലുള്ള കേസുകള്‍ പിന്‍വലിക്കാന്‍ കേന്ദ്ര നീക്കം. ഇതുസംബന്ധിച്ച് കേന്ദ്ര ടെലികോം മന്ത്രാലയം ആലോചനകള്‍ നടത്തിവരുകയാണ്. വന്‍ സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുന്ന കമ്പനികള്‍ക്ക് ആശ്വാസമേകുന്നതാണ് ഇത്. 40,000 കോടി രൂപ ഉള്‍പ്പെട്ട വിവിധ നിയമവ്യവഹാരങ്ങള്‍ അവസാനിപ്പിക്കുന്നത് ആലോചിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.
ഇതിന്റെ ഭാഗമായി അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സിന് എതിരെയുള്ള കേസുമായി മുന്നോട്ട് പോകണോ വേണ്ടയോ എന്നതു സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ മൂന്നാഴ്ച സമയം തേടി. സെപ്റ്റംബര്‍ 15ന് ടെലികോം കമ്പനികളെ സഹായിക്കാനായി കേന്ദ്രം പ്രത്യേക സമാശ്വാസ പാക്കേജ് പ്രഖ്യാപിച്ചിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍