കമ്പനികള്‍ ഡിജിറ്റലായി; തൊഴില്‍ സാധ്യതകള്‍ വര്‍ധിച്ചു
ചെന്നൈ: കൊറോണയ്ക്ക് ശേഷം കമ്പനികള്‍ തൊഴില്‍ ഡിജിറ്റലാക്കി മാറ്റുമ്പോള്‍, കഴിഞ്ഞ നാല് മാസത്തിനിടെ സംസ്ഥാനത്തൊട്ടാകെയുള്ള കോളേജ് കാമ്പസുകളില്‍ തൊഴില്‍ ഓഫറുകളുടെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഐടി, ഐടി ഉല്പന്ന കമ്പനികളുടെ പ്രോജക്ടുകള്‍ വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഡിജിറ്റലൈസേഷന് ആരംഭിച്ചതോടെയാണ് റിക്രൂട്ട്മെന്റ് സെപ്റ്റംബറിന് ശേഷം കോവിഡിന് മുമ്പുള്ള അവസ്ഥയിലേക്ക് മടങ്ങിയതെന്ന് എച്ച്ആര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ചില മുന്‍നിര കോളേജുകള്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലുണ്ടായ തൊഴില്‍ ഓഫറുകളുടെ എണ്ണം മറികടന്നുവെന്നും കോഡിംഗ്, പ്രോഗ്രാമിംഗ് കഴിവുകള്‍ ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ പണം നല്കാന് കമ്പനികള്‍ തയ്യാറാണെന്നും പറഞ്ഞു. പകര്‍ച്ചവ്യാധിയും സാമ്പത്തിക മാന്ദ്യവും ഉണ്ടായിരുന്നിട്ടും കമ്പനികള്‍ അവരുടെ പതിവ് ശമ്പള പാക്കേജുകള്‍ കുറച്ചിട്ടില്ലെന്ന് പ്ലേസ്മെന്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡിജിറ്റല്‍ എഞ്ചിനീയറിംഗ്, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ് (ഐഒടി), ഡാറ്റാ അനലിറ്റിക്സ്, സൈബര്‍ സുരക്ഷ എന്നിവ ഉള്‍പ്പെടുന്ന നവയുഗ പ്രോജക്ടുകളില്‍ പ്രവര്‍ത്തിക്കാന്‍ കമ്പനികള്‍ക്ക് ഇപ്പോള്‍ ഡിജിറ്റല്‍-നേറ്റീവ് ഫ്രെഷറുകള്‍ ആവശ്യമാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍