നിസ്സാന്‍ മുന്‍ ചെയര്മാന് കാര്‍ലോസ് ഘോന് ശമ്പളം തിരിച്ചടക്കണമെന്ന് കോടതി വിധി; അടയ്ക്കേണ്ടത് 50 ലക്ഷം യൂറോ!
ആംസ്റ്റര്‍ഡാം: നിസ്സാന്‍ മുന്‍ ചെയര്മാന് കാര്‍ലോസ് ഘോന് ശമ്പള ഇനത്തില്‍ അധികമായി കൈപ്പറ്റിയ 50 ലക്ഷം യൂറോ (43.5 കോടി രൂപ) തിരിച്ചടയ്ക്കണമെന്ന് നെതര്‍ലന്‍ഡ്സിലെ കോടതിയുടെ വിധി. ആംസ്റ്റര്‍ഡാം കേന്ദ്രമായ നിസ്സാന്‍ മിറ്റ്സുബിഷി സംയുക്ത സംരംഭത്തിനാണ് പണം തിരികെ നല്‍കേണ്ടത്. 2018 ഏപ്രില്‍ മുതല്‍ നവംബര്‍ വരെ കൈപ്പറ്റിയ തുകയാണ് ഇത്.
തെറ്റായ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പിരിച്ചുവിട്ടതിന്റെ പേരില്‍ 15 ദശലക്ഷം യൂറോ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഘോന് നല്കിയ കേസ് തള്ളിക്കൊണ്ടാണ് കോടതിവിധി. ഗുരുതരമായ സാമ്പത്തിക തിരിമറിയെ തുടര്‍ന്നാണ് ഘോനെ നിസ്സാന്‍ പിരിച്ചുവിട്ടത്. ജപ്പാനില്‍ അറസ്റ്റിലായ ഘോന് ജാമ്യത്തിലിറങ്ങി ലബനനിലേക്ക് കടക്കുകയായിരുന്നു. ഫ്രാന്‍സ്, ബ്രസീല്‍, ലബനന് എന്നീ രാജ്യങ്ങളുടെ പൗരത്വം ഉള്ള വ്യക്തിയാണ് കാര്‍ലോസ് ഘോന്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍