ഇ-കൊമേഴ്സ് നിയന്ത്രണം: ഫ്ലാഷ് സെയില്‍ നിരോധിക്കില്ല; ചട്ടങ്ങള്‍ ഓഗസ്റ്റ് അവസാനത്തോടെ അന്തിമമാക്കും
ന്യൂഡല്‍ഹി: ഇ-കൊമേഴ്സ് സ്ഥാപനങ്ങളെ നിയന്ത്രിക്കാനുള്ള ചട്ടം ഓഗസ്റ്റ് അവസാനത്തോടെ കേന്ദ്രം അന്തിമമാക്കും എന്ന് റിപ്പോര്‍ട്ടുകള്‍. കരട് ചട്ടത്തിലെ പല വ്യവസ്ഥകളിലും ഇ-കൊമേഴ്സ് കമ്പനികള്‍ വ്യക്തത തേടിയിട്ടുണ്ട്. നിയമത്തിലെ പല വ്യവസ്ഥകളോടും ഉളള കമ്പനികളുടെ പ്രതികരണം നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തുകയാണ്.
വിപണിയെ ദുരുപയോഗപ്പെടുത്താനുളള കമ്പനികളുടെ നടപടികളെ തടയാനുളള വ്യവസ്ഥകള്‍ കരട് ചട്ടത്തിലുണ്ട്. മുഖ്യ കംപ്ലെയിന്‍സ് ഉദ്യോഗസ്ഥന്, പരാതി പരിഹാരത്തിനുളള ഗ്രീവന്‍സ് ഓഫീസര്‍, നിയമ സംവിധാനങ്ങളുമായുളള ഏകോപനത്തിനായി പ്രവര്‍ത്തിക്കേണ്ട നോഡല്‍ ഓഫീസര്‍ എന്നിവരെ കമ്പനി നിയമിക്കണമെന്നും കരട് ചട്ടം നിര്‍ദ്ദേശിക്കുന്നു. നിശ്ചിത ഇടവേളകളിലും ഉത്സവ ദിവസങ്ങളിലും നടത്തുന്ന വിലക്കിഴിവ് ഉറപ്പാക്കുന്ന ഫ്ലാഷ് സെയില്‍ നിരോധിക്കില്ല. എന്നാല്‍, അപ്രായോഗികമായ ഡിസ്കൗണ്ട് പ്രഖ്യാപിക്കല്‍ തടയാനും കരട് ചട്ടങ്ങള്‍ വ്യവസ്ഥ ചെയ്യുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍