ഇ-വെ ബില്ല്: അഞ്ചുമാസത്തിനിടെയുള്ള ഏറ്റവും വലിയ താഴ്ചയില്‍
രാജ്യത്തെ സമ്പദ് വ്യവസ്ഥ കോവിഡ് ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് തിരിച്ചുവരവിന്റെ പാതയിലാണെന്നതിന്റെ സൂചനയായി ജിഎസ്ടി വരുമാനകണക്ക് ഉയര്‍ത്തിക്കാട്ടുമ്പോഴും, അന്തര്‍സംസ്ഥാന ചരക്ക് നീക്കം കുറയുന്നു. നവംബര്‍ മാസത്തിലെ ഇ-വെ ബില്ലുകളുടെ എണ്ണം കഴിഞ്ഞ അഞ്ചുമാസത്തിനിടെയുള്ള ഏറ്റവും കുറവാണ്. ഉത്സവകാലത്തേക്കുള്ള ചരക്ക് നീക്കത്തിന് ശേഷം പിന്നീട് കാര്യമായ ചരക്ക് കൈമാറ്റം നടന്നിട്ടില്ലെന്നതിന്റെ സൂചന കൂടിയാണിത്.
നവംബറില്‍ 6.12 കോടി ഇ-വെ ബില്ലുകളാണുണ്ടായത്. ഒക്ടോബറില്‍ ഇത് 7.35 കോടിയായിരുന്നു. ഈ വര്‍ഷം ജൂണ്‍ മുതല്‍ ഇ-വെ ബില്ലുകളുടെ എണ്ണത്തില്‍ സ്ഥിരമായ വളര്‍ച്ചയാണുണ്ടായിരുന്നത്. മെയ് മാസത്തില്‍ കോവിഡ് രണ്ടാം തരംഗം രൂക്ഷമായ കാലത്ത്, നാല് കോടി ഇ-വെ ബില്ലുകളാണുണ്ടായത്. അവിടെ നിന്ന് ഒക്ടോബറില്‍ 7.35 കോടി എണ്ണം ഇ - വെ ബില്‍ എന്ന നിരക്കിലേക്ക് ഉയര്‍ന്നെങ്കിലും നവംബറില്‍ 6.12 കോടിയായി കുറഞ്ഞിരിക്കുകയാണ്.
2017 ജൂലൈയില്‍ ജിഎസ്ടി നടപ്പാക്കിയതിന് ശേഷം ഏറ്റവും ഉയര്‍ന്ന ഇ - വെ ബില്ലുകളാണ് ഒക്ടോബറിലുണ്ടായത്. രാജ്യത്തെ സമ്പദ് വ്യവസ്ഥ നേര്ദിശയിലാകുന്നതിന്റെയും ബിസിനസുകള്‍ കൂടുതല്‍ നിയമാനുസൃതമാകുന്നതിന്റെയും ലക്ഷണമായാണ് ഇതിനെ ഉയര്‍ത്തിക്കാട്ടിയിരുന്നത്. ഇ-വെബില്ലുകള് ഉയരുന്നത് ജി എസ് ടി വരുമാനം കൂടുന്നതിന്റെ പ്രതിഫലനമാണ്. ഡിസംബറിലെ ആദ്യ അഞ്ചു ദിവസങ്ങളില്‍ പ്രതിദിനം ശരാശരി 21.1 ലക്ഷം ഇ - ബില്ലുകളുണ്ട്. വര്‍ഷാവസാന വില്‍പ്പനയും വെക്കേഷനും മുന്നില്‍ കണ്ട് ക്രയവിക്രയങ്ങള്‍ കൂടുന്നതുകൊണ്ടാണിത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍