ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ ഇപിഎഫ്ഒ തീര്‍പ്പാക്കിയത് 94.41 ലക്ഷം അപേക്ഷകള്‍
ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ 94.41 ലക്ഷം അപേക്ഷകളിലായി 35,445 കോടി രൂപ അംഗങ്ങള്‍ക്ക് നല്‍കിയതായി എപ്ലോയിസ് പ്രോവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന്. മുന്‍ വര്‍ഷം ഇതേ കാലയളവിനെക്കാള്‍ 32 ശതമാനം കൂടുതല്‍ അപേക്ഷകളാണ് ഇപിഎഫ്ഒ ഈ വര്‍ഷം തീര്‍പ്പാക്കിയത്.
കോവിഡിനെ തുടര്‍ന്നുള്ള ലോക്ഡൗണും പിന്നീടുണ്ടായ രോഗവ്യാപനവും മൂലം പണദൗര്‍ലഭ്യമനുഭവപ്പെട്ട നിശ്ചിത വരുമാനക്കാരുടെ പിഎഫ് അഡ്വാന്‍സും വിവിധ രോഗങ്ങളുമായി ബന്ധപ്പെട്ട ക്ലെയിമുകളുമാണ് ഇത്.
കോവിഡിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടമായവര്‍ക്കും വരുമാനം കുറഞ്ഞവര്‍ക്കും പി എഫ് ഫണ്ടില്‍ നിന്ന് അഡ്വാന്‍സ് അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് നല്‍കിയിരുന്നു. കോവിഡ് അഡ്വാന്‍സിന്റെ അപേക്ഷകര്‍ 75 ശതമാനവും 15,000 രൂപയില്‍ താഴെ മാത്രം വേതനം എപ്ലോയിസ് പ്രോവിഡന്റ് ഫണ്ട് ഓര്ഗനൈസേകൈപ്പറ്റുന്നവരാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍