ക്രൂഡ് ഓയില്‍ വിലയിലെ ഇടിവ് വിപണിക്ക് ഇന്ന് നേട്ടമാകും; മുംബൈ ഓഹരി സൂചിക റെക്കോര്‍ഡ് വേഗത്തില്‍; സെന്‍സെക്സ് 741 പോയിന്റ് ഉയര്‍ന്നു; മിനുട്ടുകള്‍ക്കകം വിപണിയില്‍ കൂട്ടിച്ചേര്‍ത്ത്ത് രണ്ട് ലക്ഷം കോടി
കൊറോണ വൈറസിന്റെ ആഘാതത്തില്‍ അന്താരാഷ്ട്ര എണ്ണ വിപണി വലിയ തളര്‍ച്ചയിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. എണ്ണ വ്യാപാരത്തില്‍ അധിഷ്ടിതമായ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് കൊറോണ വൈറസ് ഇരുട്ടടി നല്‍കും. ക്രൂഡ് ഓയില്‍ വില ഇപ്പോള്‍ ബാരലിന് 70 ഡോളറില്‍ നിന്ന് 55 ഡോളറായി ചുരുങ്ങി. ഇതോടെ രാജ്യാന്തര എണ്ണ വിപണിയില്‍ പെട്രോളിനും ഡീസലിനും വില കുറഞ്ഞു.
ഡല്‍ഹിയില്‍ പെട്രോളിന് ലിറ്ററിന് 73.4 രൂപയും, ഡീസലിന് 66.09 രൂയുമാണ് വില. മുംബൈയില്‍ പെട്രോളിന് വില ലിറ്ററിന് 78.069 രൂപയും, ഡീസലിന് 69.27 രൂപയുമാണ് വില. ബംഗളൂരുവില്‍ 75.52 രൂപയും, ഡീസലിന് 68.32 രൂപയുമാണ് വില. ചെന്നൈയില്‍ പെട്രോളിന് ലിറ്ററിന് 75.89 രൂപയും, ഡീസലിന് 68.81 രൂപയുമാണ് വില.
ഇന്ത്യന്‍ ഓഹരി വിപണിക്ക് ഇന്ന് ആവേശം
ക്രൂഡ് ഓയില്‍ വില 13 മാസത്തിനിടെ ഏറ്റവും താഴ്ന്ന നിരക്കിലേക്കെത്തിയതോടെ ഓഹരി വിപണിയും ഇന്ന് ആവേശത്തിലാണ്. ബജറ്റ് പ്രഖ്യാപനത്തിന് ശേഷം തളര്‍ച്ച നേരിട്ട വിപണി ചില സൂചനകള്‍ നല്‍കുന്നുണ്ട്. ഓഹരികള്‍ ട്രേഡ് ചെയ്യപ്പെടുന്ന ബിഎസ്ഇ, എന്‍എസ്ഇ സൂചികള്‍ ഇന്ന് റെക്കോര്‍ഡ് കുതിച്ചുചാട്ടമാണ് നടത്തുന്നത്. മുംബൈ ഓഹരി സൂചികയായ സെന്‍െസെക്സ് 741 പോയിന്റ് ഉയര്‍ന്ന് 40,613 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അരങ്ങേറുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 216 പോയിന്റ് ഉയര്‍ന്ന് 11,924 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അരങ്ങേറുന്നത്. നിലവില്‍ ബിഎസ്ഇയിലെ വിവിധ കമ്പനികളുടെ വിപണി മൂലധനത്തില്‍ ആകെ കൂട്ടിച്ചേര്‍ത്തത് രണ്ട് ലക്ഷം കോടി രൂപയോളമാണ്. വ്യാപാരം ആരംഭിച്ച് 90 മിനിട്ടിലാണിതെന്ന് ഓര്‍ക്കണം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍