News

ഇഎസ്‌ഐ സ്‌കീമിലേക്ക് അടയ്‌ക്കേണ്ട വിഹിതത്തില്‍ കേന്ദ്രസര്‍ക്കാര്‍ കുറവ് വരുത്തി

ന്യൂഡല്‍ഹി: ഇഎസ്‌ഐ സ്‌കീമില്‍ കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ചില മാറ്റങ്ങള്‍ വരുത്തിയെന്നാണ് റിപ്പോര്‍ട്ട്. സ്‌കീമിലേക്ക് തൊഴിലാളികള്‍ അടയ്‌ക്കേണ്ട വിഹിതത്തില്‍ കേന്ദ്രസര്‍ക്കാര്‍ കുറവ് വരുത്തി. 22 വര്‍ഷത്തിന് ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം എടുത്തത്. പുതിയ നിരക്കുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും മാനദണ്ഡങ്ങളും ജൂലൈ ഒന്നിന് പ്രാബല്യത്തില്‍ വന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇസ്‌ഐ സ്‌കമീലേക്ക് അടയ്‌ക്കേണ്ട തുകയില്‍ 6.5 ശതമാനത്തില്‍ നിന്ന് നാല് ശതമാനമായി കുറവ് വരുത്തിയെന്നാണ് റിപ്പോര്‍ട്ട്. 

തൊഴിലാളികള്‍ അടയ്‌ക്കേണ്ട 1.75 ശതമാനം ഇഎസ്‌ഐ നിരക്കില്‍ നിന്നും 0.75 ശതമാനമായും, തൊഴിലുടമകള്‍ അടയ്‌ക്കേണ്ട 4.75 ശതമാനത്തില്‍ നിന്ന് 3.25 ശതമാനമായും നിരക്കില്‍ കേന്ദ്രസര്‍ക്കാര്‍ ജൂലൈ ഒന്നു മുതല്‍ കുറവ് വരുത്തും. ആനുകൂല്യങ്ങള്‍ പഴയതുപോലെ തന്നെ നല്‍കാനാണ് കേന്ദ്രസര്‍ക്കാറിന്റെ തീരുമാനം. 

ഇഎസ്‌ഐ സ്‌കീമിന്റെ പുതിയ ആനുകൂല്യം 12.85 ലക്ഷം തൊഴിലുടമകള്‍ക്കും, 3.6 കോടി തൊഴിലാളിലാളികള്‍കക്കും ഗുണം ലഭിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. ഇഎസ്‌ഐ സ്‌കീമിലെ കുറവ് വരുത്തിയ നിരക്ക് കേന്ദ്രസര്‍ക്കാര്‍ വഹിക്കും. 2018- 2019 സാമ്പത്തിക വര്‍ഷത്തില്‍ ഇഎസ്‌ഐ സ്‌കീമിലേക്ക്  ഒഴുകിയെത്തിയ തുക 22,279  കോടി രൂപയാണ്. സ്‌കീമിന്റെ നിരക്ക് കുറവ് വരുത്തിയതിന് പിന്നില്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് കൂടുതല്‍ തൊഴിലാളികളെ  ഇഎസ്‌ഐ സ്‌കീമിലേക്കെത്തിക്കുക എന്നതാണ്.

 

Author

Related Articles